ദോഹ: ലോകകപ്പിനു മുന്നോടിയായി സെൻട്രൽ ദോഹയിലെ ഗതാഗത നിയന്ത്രണം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. എ റിങ്, ബി റിങ് റോഡുകളിൽ പ്രവേശനാനുമതിയുള്ള വാഹനങ്ങളുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമപ്പെടുത്തി. റിങ് റോഡുകൾക്കു പുറമെ, ലോകകപ്പ് സ്റ്റേഡിയത്തിനരികിലെ രണ്ടു കിലോമീറ്റർ പരിധിയിലും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ചൊവ്വാഴ്ച മുതൽ ഡിസംബർ 19 വരെ ഉച്ച 12 മുതൽ പുലർച്ച രണ്ടു മണിവരെയാവും മേഖലയിലെ വാഹന നിയന്ത്രണം.
പ്രവേശനാനുമതിയുള്ളവ
വെള്ള നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ, സ്കൂൾ ബസുകൾ, 15ഓ അതിൽ താഴെയോ സീറ്റുകളുള്ള ബസുകൾ, ശീതീകരണ സംവിധാനമുള്ള വാഹനങ്ങൾ, സ്വന്തം പേരിലുള്ള ബ്ലാക്ക് നമ്പർ പ്ലേറ്റിലെ ചെറു വാഹനങ്ങൾ, എമർജൻസി സർവിസ് വാഹനങ്ങൾ.
പ്രവേശനവിലക്കുള്ളവ
എല്ലാ വിഭാഗം ട്രക്കുകൾ, പിക്അപ്പുകൾ, 15ൽ അധികം സീറ്റുകളുള്ള ബസുകൾ, കമ്പനി രജിസ്ട്രേഷനുള്ള കറുപ്പ് നമ്പർ പ്ലേറ്റിലെ ചെറു വാഹനങ്ങൾ, ഖത്തരി രജിസ്ട്രേഷൻ അല്ലാത്ത വാഹനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.