ദോഹ: ഇൗ അധ്യയന വർഷം സി.ബി.എസ്.ഇ (സെൻട്രൽ ബോർ ഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) പരീക്ഷഫീസിൽ വർധന വരു ത്തിയതോടെ പ്രവാസികൾക്ക് നൽകേണ്ടത് വൻതുക. 10ാം ക്ലാസിലെയും 12ാം ക്ല ാസിലെയും പരീക്ഷഫീസ് ആണ് സി.ബി.എസ്.ഇ വൻതോതിൽ ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നാട്ടിൽ 10ാം ക്ലാസ് പരീക്ഷയുടെ ഫീസ് 450 ആയിരുന്നത് 1500 ആയാണ് ഇത്തവണ വർധിപ്പിച്ചിരിക്കുന്നത്. 12ാം ക്ലാസിനാകെട്ട 1050 എന്ന ഫീസ് 1500ഉം ആക്കി കൂട്ടിയിട്ടുണ്ട്. ഇതോടെ പ്രവാസികളായ വിദ്യാർഥികൾക്ക് വൻതുകയാണ് കൂടുതൽ കൊടുക്കേണ്ടിവരുന്നത്.
മുമ്പ് പ്രവാസി വിദ്യാർഥികൾ 5000 രൂപയായിരുന്നു ഇതിനായി നൽകേണ്ടിയിരുന്നത്. അഞ്ചു വിഷയങ്ങൾക്കാണ് ഇൗ ഫീസ്. ഇത് ഇത്തവണ മുതൽ 10,000 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതിനാൽ മുമ്പ് 500 റിയാൽ ആയിരുന്നു ഖത്തറിലുള്ള വിദ്യാർഥികൾ നൽകേണ്ടിയിരുന്നത്. പുതിയ വർധന അനുസരിച്ച് 500 റിയാൽ എന്നത് 750 റിയാലായാണ് വർധിച്ചിരിക്കുന്നത്. ഇൗ അധ്യയന വർഷം കുട്ടികളിൽനിന്ന് സ്കൂൾ അധികൃതർ 750 റിയാൽ വീതമാണ് ഫീസ് ഇനത്തിൽ ഇൗടാക്കിക്കൊണ്ടിരിക്കുന്നത്.
മറ്റ് ഗൾഫ്രാജ്യങ്ങളിലും ഇതാണ് സ്ഥിതി. പരീക്ഷാഫീസും മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ചാർജും ഉൾപ്പെടെ 950 യു.എ.ഇ ദിർഹം അടക്കാനാണ് യു.എ.ഇയിലുള്ള സ്കൂളുകൾ വിദ്യാർഥികൾക്ക് നൽകുന്ന നിർദേശം. 470 ദിർഹമായിരുന്നു പോയ വർഷം വരെ ഈയിനത്തിൽ ഈടാക്കിയിരുന്നത്. അഡീഷനൽ സബ്ജക്ടുകൾ എടുത്ത കുട്ടികൾ ഒാരോ പേപ്പറിനും പ്രത്യേകം ഫീസ് നൽകേണ്ടതുമുണ്ട്. സെപ്റ്റംബർ 10ന് മുമ്പായി ഈ തുക നിർബന്ധമായും സ്കൂളുകളിൽ അടക്കണമെന്നാണ് നിർദേശമുള്ളത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായാണ് നാട്ടിലെ ഫീസിനെക്കാൾ കൂടുതൽ വാങ്ങേണ്ടിവരുന്നത് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതലുള്ളത് സി.ബി.എസ്.ഇ സിലബസിലുള്ള സ്കൂളുകളാണ്.
അതുകൊണ്ടുതന്നെ ഭൂരിഭാഗം രക്ഷിതാക്കളും ഫീസ് വർധനക്ക് ഇരയാകും. വിമാന ടിക്കറ്റായാലും പരീക്ഷഫീസായാലും പ്രവാസികൾക്ക് ഇരട്ടിക്കാശ് നൽകേണ്ട സ്ഥിതിയാണുള്ളതെന്ന് രക്ഷിതാക്കൾ പറയുന്നു. നാട്ടിലെ ഫീസിന് ആനുപാതികമായ ഫീസല്ല ചില സ്കൂളുകൾ ഗൾഫിൽ ഇൗടാക്കുന്നതെന്നും രക്ഷിതാക്കൾക്ക് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.