ദോഹ: ഒക്ടോബർ ഒന്നുമുതൽ 31 വരെ ലോകം സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നു. ഖത്തറിലും ഇതുമായി ബന്ധെപ്പട്ട് വിവിധ പരിപാടികൾ നടക്കുകയാണ്. സ്തനാർബുദം കെണ്ടത്താനുള്ള രാജ്യത്തെ സൗകര്യങ്ങളും രോഗചികിത്സക്കുള്ള വിവിധ സൗകര്യങ്ങളും പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഖത്തർ കാൻസർ സൊസൈറ്റി, ഹമദ് മെഡിക്കൽ കോർപറേഷൻ, പി.എച്ച്.എസ്.സി, സിദ്റ മെഡിസിൻ എന്നിവയുമായി സഹകരിച്ചാണ് വിവിധ പരിപാടികൾ നടത്തുന്നത്. സ്ത്രീകളിലെ 39.4 ശതമാനം കാൻസറും സ്തനാർബുദം ആണെന്ന് പി.എച്ച്.സി.സിയിലെ സ്ക്രീനിങ് പ്രോഗ്രാം മാനേജർ ഡോ. ശൈഖ അബു ശൈഖ പറയുന്നു. ഖത്തറിൽ 2016 മുതൽ 2019 ആഗസ്റ്റ് വരെ സ്തനാർബുദവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത് 31,289 പേരാണ്.
ദേശീയ കാൻസർ രജിസ്ട്രിയുടെ 2016ലെ കണക്കുപ്രകാരം രാജ്യത്തെ കാൻസർ രോഗികളായ 40 ശതമാനം പ്രവാസി വനിതകളിലെയും 35 ശതമാനം സ്വദേശി വനിതകളിലെയും 17 ശതമാനം പേർ സ്തനാർബുദമുള്ളവരാണ്. 45നും 69നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ലക്ഷണങ്ങൾ ഇല്ലെങ്കിലും സ്തനാർബുദ പരിശോധനയായ മാമോഗ്രാം ടെസ്റ്റിന് വിധേയരാകണം. അൽ വക്റ, ലിബൈബ്, റൗദത്ത് അൽ ഖെയ്ൽ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രാജ്യത്തെ പ്രവാസി-സ്വദേശി വനിതകൾക്ക് സ്തനാർബുദരോഗ പരിശോധന സൗജന്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കുന്നതിനുള്ള മുൻകരുതൽ ആണ്. കാൻസർ അഥവാ അർബുദത്തിെൻറ കാര്യത്തിൽ പ്രത്യേകിച്ചും. ഇത് കണ്ടറിഞ്ഞാണ് സ്തന-ഉദരാര്‍ബുദം സംബന്ധിച്ച അവബോധം ശക്തമാക്കുക എന്ന ലക്ഷ്യവുമായി അധികൃതർ രാജ്യത്ത് കാമ്പയിൻ ശക്തമാക്കിയത്.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനാണ് (പി.എച്ച്.സി.സി) സ്തന-ഉദരാര്‍ബുദ ബോധവത്കരണ കാമ്പയിന് നടത്തുന്നത്. രോഗത്തിെൻറ പ്രാഥമിക ലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് പരിശോധനക്ക് വിധേയമാക്കുക. അര്‍ബുദം നേരത്തേ തിരിച്ചറിയുന്നതിനുള്ള ദേശീയ ബോധവത്കരണ പരിപാടിയായ ‘സ്ക്രീന്‍ ഫോര്‍ ലൈഫ്’ പ്രകാരം രോഗപ്രതിരോധത്തിനായി സ്തനപരിശോധനക്ക് വിധേയരാകാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അഞ്ചിനും 69നും ഇടയില്‍ പ്രായമുള്ള സ്തനാര്‍ബുദത്തിെൻറ ലക്ഷണങ്ങളില്ലാത്ത വനിതകൾക്ക് പരിശോധനയിൽ പെങ്കടുക്കാം. പുരുഷന്മാരിലും വനിതകളിലും 50നും 54നും ഇടയില്‍ പ്രായമുള്ളവരിലാണ് സാധാരണായി ഉദരാര്‍ബുദം കൂടുതലായി കണ്ടുവരുന്നത്.
50 വയസ്സിനു മുകളിലുള്ളവര്‍ ഉദരാര്‍ബുദ പരിശോധനക്ക് വിധേയമാകണം. പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി കണ്ടെത്തിയാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി എച്ച്.എം.സിയിലേക്ക് റഫര്‍ ചെയ്യും. പ്രകടമായ ലക്ഷണമില്ലാത്തവരും നിശ്ചിത പ്രായപരിധിയുള്ളവരും പരിശോധന കാമ്പയിനില്‍ പങ്കെടുക്കണം. വളരെ ലളിതവും സുഗമവുമായ നടപടിക്രമങ്ങളുമാണ് പരിശോധനക്കുള്ളത്. വിവിധ ഹെല്‍ത്ത് സെൻററുകളിലാണ് സ്ക്രീന്‍ ഫോര്‍ ലൈഫ് പ്രകാരമുള്ള അര്‍ബുദ പരിശോധന നടത്തുന്നത്. കൂടാതെ മൊബൈല്‍ പരിശോധന യൂനിറ്റും സജ്ജമാണ്. കാമ്പയിെൻറ ലക്ഷ്യങ്ങള്‍ കൂടുതല്‍പേരിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി ‘സ്ക്രീന്‍ ഫോര്‍ ലൈഫ് പ്രോഗ്രാമി’െൻറ ബ്രാന്‍ഡ് അംബാസഡറായി സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവും നിയമകാര്യ കമ്മിറ്റി മേധാവിയുമായ ശൈഖ ബിന്ത് യൂസുഫ് ബിന്‍ ഹസന് അല്ജുഫൈരിയെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.