ദോഹ: ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിെൻറ നേതൃത്വത്തിൽ മുലയൂട് ടുന്നതിെൻറ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്ക ുന്നതിനായി ലോക മുലയൂട്ടൽ വാരാചരണം നടത്തി. ലോകവ്യാപകമായി എല്ലാ വർഷവും ആഗസ്റ്റ് ഒന്നു മുതൽ ആഗസ്റ്റ് ഏഴു വരെയാണ് ലോക മുലയൂട്ടൽ വാരാചരണം നടത്തുന്നത്. ആറു മാസം വരെയുള്ള കുട്ടികൾക്ക് നിർബന്ധമായും മുലപ്പാൽ കൊടുക്കേണ്ടതിെൻറ പ്രാധാന്യം സംബന്ധിച്ച് നിരവധി ക്ലാസുകൾ നടത്തി. ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഖത്തർ പൊതുജന ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ. റെഡാ താഹ അബൗ എൽസാബ് നിർവഹിച്ചു.
സ്ത്രീകൾക്കിടയിൽ ഏറെ കാണപ്പെടുന്ന സ്തനാർബുദം, ഒവേറിയൻ കാൻസർ, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നീ അസുഖങ്ങളെ പ്രതിരോധിക്കാൻ മുലയൂട്ടലിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. കുഞ്ഞിനും അമ്മക്കും മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കുന്നതിനായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ എല്ലാ നിർദേശങ്ങളും അനുസരിച്ചാണ് ആസ്റ്റർ പ്രവർത്തിച്ചുവരുന്നതെന്ന് ക്വാളിറ്റി അഷുറൻസ് വിഭാഗം സീനിയർ മാനേജർ ഡോ. മഹേഷ് പട്ടേൽ പറഞ്ഞു. കുഞ്ഞിെൻറ ആരോഗ്യത്തിനും വളർച്ചക്കും മുലപ്പാൽ അത്യന്താപേക്ഷിതമാണെന്നും ജനിച്ച ആദ്യ മണിക്കൂർ മുതൽ ആറുമാസം വരെ നിർബന്ധമായും കുഞ്ഞിന് മുലപ്പാൽ നൽകണമെന്നും ആസ്റ്റർ ഹോസ്പിറ്റൽ ശിശുരോഗവിദഗ്ധൻ ഡോ. വിനോദ് ജേക്കബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.