ദോഹ: സമ്പൂർണ ഗർഭകാലപരിചരണമായ ‘നർച്ചർ പദ്ധതി’യുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. ദോഹയിലെ ഒറിക്സ് റൊട്ടാന ഹോട്ടലിൽ നടന്ന ചടങ്ങിൽ ‘ആസ്റ്റർ നർച്ചർ’ പദ്ധതി ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഖത്തർ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഡോ. സമീർ മൂപ്പൻ, മെഡിക്കൽ ഡയറക്ടറും ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫുമായ ഡോ. നാസർ മൂപ്പൻ, ദോഹ ആസ്റ്റർ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ കപിൽ ചിബ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഗൈനക്കോളജിസ്റ്റുകളായ ഡോ. ഹേമ രാജീവ്, ഡോ. സബിത പ്രസാദ്, ഡോ.കുമാരി വർഗീസ്, ഡോ. ജ്യോതി ഖന്ന, ഡോ. പൂർണ്ണിമ രാജഗോപാൽ, ഡോ. നിവേദിത ശിവശങ്കർ, ഡോ. ഇഫാറ്റ് ഇർഷാദ്, ആസ്റ്റർ നർച്ചർ കോർഡിനേറ്ററും ഗൈനക്കോളജിസ്റ്റുമായ ഡോ. നവിത അസീസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഒരു സ്ത്രീ ഗർഭിണിയാകുന്നത് മുതൽ കുട്ടിക്ക് അഞ്ച് വയസ്സ് തികയുന്നത് വരെയുള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ചികിത്സയും പ്രത്യേകപരിചരണ വിഭാഗവുമാണ് ‘ആസ്റ്റർ നർച്ചർ’ എന്ന പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ഡോ.സമീർ മൂപ്പൻപറഞ്ഞു. പദ്ധതിയിൽ അംഗം ആകുക വഴി വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റർ മെഡിക്കൽ സെൻററുകളിലൂടെ വിദഗ്ദ്ധരായ ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ഗർഭ സംരക്ഷണവും പരിശോധനകളും നൽകും.
ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റ ലിൽ പ്രസവസൗകര്യവും നവജാത ശിശുക്കൾക്ക് നിയനോളജിസ്റ്റുകളുടെ നേതൃത്വത്തിൽ വിദഗ്ദ്ധ പരിചരണവും ലഭിക്കും. അമ്മയുടേയും കുഞ്ഞിെൻറയും സംരക്ഷണത്തിനായി പ്രത്യേക ചികിൽസാവിഭാഗവും ഈ പദ്ധതിയിലൂടെ ലഭിക്കും. ഗർഭിണികൾക്ക് പ്രത്യേക ക്ലാസുകൾ, വിവിധതരം പാക്കേജുകൾ, കൗൺസിലിംഗ് എന്നിവയും പദ്ധതിയിലൂടെ ലഭിക്കും.
അമ്മക്കും കുഞ്ഞിനും മികച്ച ചികിൽസ സൗകര്യം ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡോ. സമീർ മൂപ്പൻ പ റഞ്ഞു.2003 ൽ ദോഹയിൽ ഒരു മെഡിക്കൽ സെൻററുമായി പ്രവർത്തനം ആരംഭിച്ച ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഖത്തറിലെ സേവനത്തിൽ പതിനഞ്ച് വർഷം പൂർത്തിയാക്കിയിട്ടുണ്ട്. മത്താർ ഖദീം, സി റിങ് റോഡ്, അൽ ഹിലാൽ, അൽ റയ്യാൻ, ഇൻഡസ്ട്രിയൽ ഏരിയ, ഓൾഡ് അൽ ഗാനിം, അൽ ഖോർ എന്നിവിടങ്ങളിലായി ആ സ്റ്ററിെൻറ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ആറ് മെഡിക്കൽ സെൻററുകളും ഏഴ് ഫാർമസിയും ഒരു ഡ യഗ്നോസ്റ്റിക്ക് സെൻററും നിലവിൽ പ്രവർത്തിച്ച് വരുന്നുണ്ട്. ഫോൺ: 44440499. www.aster.qa/hospital/nurture എന്ന വെബ്സൈറ്റിലൂടെ ‘ആസ്റ്റർ നർച്ചർ’ പദ്ധതി സംബന്ധിച്ച് അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.