ദോഹ: റമദാനിൽ ആരോഗ്യത്തിലേക്ക് വിളിച്ച് ആസ്പയര് സോണ്‍ ഫൗണ്ടേഷൻ. റമദാന് കായികമേളക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഏഴുവര്‍ഷത്തിനിടെ വലിയതോതില്‍ ജനപ്രീതി കൈവരിക്കാന്‍ റദമാന് കായികമേളക്ക് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി എല്ലാ പ്രായത്തിലുള്ളവര്ക്കായും വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് ആസ്െപയറിൽ നടത്തുന്നത്. റമദാനില്‍ മേയ് എട്ടു മുതല്‍ 17 വരെയാണ് കായിക മേള. പുരുഷന്മാരും വനിതകളും ഉള്‍പ്പടെ 800ലധികം പേര് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പന്ത്രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ആസ്പയര് ഡോം, ലേഡീസ് സ്പോര്‍ട്സ് ഹാള്‍, ആസ്പയര് സോണിലെ മറ്റ് ഔട്ട്ഡോര്‍, ഇന്‍ഡോര്‍ സൗകര്യങ്ങളിലുമാണ് കായിക പരിപാടികള്‍ നടക്കുക. ഗ്രൂപ്പടിസ്ഥാനത്തിലുള്ള ടൂര്‍ണമെൻറുകള്‍ മേയ് എട്ടിന് തുടങ്ങും. പുരുഷ വിഭാഗത്തിലെ ഫുട്ബോള്‍, വോളിബോള്‍, വനിതാ വിഭാഗം ഹാന്‍ഡ്ബോള്‍ മത്സരങ്ങള്‍ക്ക് അന്ന് തുടക്കമാകും. മേയ് ഒമ്പതിന് ജൂനിയര്‍ ഹോക്കി ടൂര്‍ണമെൻറിന് തുടക്കമാകും.
13ന് പുരുഷവിഭാഗം ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പും 14ന് വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പും തുടങ്ങും. എല്ലാവര്ക്കും ആസ്വദിക്കാന്‍ പര്യാപ്തമായ വിധത്തിലാണ് ഇവിടെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടുവരെയാണ് മത്സരങ്ങള്‍. ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ്, ഹോക്കി, ജൂനിയര്‍ ഫിറ്റ്നസ് ചലഞ്ച്, സ്പെഷ്യല്‍ നീഡ്സ് ടേബിള്‍ ടെന്നീസ്, ബീ ഫിറ്റ് വിത്ത് ആസ്പയര് ഫോര്‍ ലേഡീസ്, ഫിറ്റ് ആൻറ് ഫണ്‍ ഫോര്‍ ഗേള്‍സ് തുടങ്ങി നിരവധി ടൂര്‍ണമെൻറുകളും പരിപാടികളും നടക്കും.
എല്ലാ പ്രായത്തിലുമുള്ളവര്‍ക്കായി ആസ്പയര് ഡോമില്‍ റമദാന് നടത്തവും സംഘടിപ്പിച്ചിട്ടുണ്ട്. മേയ് എട്ടു മുതല്‍ 17വരെയാണ് വാക്കിങ് സെഷന്. 45 മിനിട്ട് നീളുന്ന രണ്ടു സെഷനുകള്‍ എല്ലാദിവസവുമുണ്ടാകും. ആദ്യ സെഷന് 3.15നും രണ്ടാം സെഷന് 4.15നും.പുരുഷന്മാര്, വനിതകള്‍, കുട്ടികള്‍, അംഗപരിമിതര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമായ പരിപാടികളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.