ദോഹ: ഖത്തറിൽ സമാപിച്ച 36ാമത് ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പങ്കജ് അദ്വാനി കിരീടമണിഞ്ഞു. നിലവിലെ ചാമ്പ്യൻ കൂടിയായ പങ്കജിെൻറ തുടർച്ചയായ രണ്ടാം കിരീടനേട്ടമാണിത്. ഫൈനലിൽ ഇറാനിെൻറ ആമിർ സർഖോഷിനെയാണ് (6-3) തോൽപിച്ചത്. സ്കോർ: 72-42, 72-0, 70-49, 41-66, 70-17, 30-68, 74-34, 12-50, 64-44. 2017ൽ റണ്ണർ അപ്പായിരുന്ന പങ്കജ്, 2019ൽ ദോഹയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി ജേതാവായത്.
തുടർന്ന് കോവിഡ് കാരണം രണ്ടു സീസണുകൾ മുടങ്ങിയെങ്കിലും, ഫോമിൽ നിറം മങ്ങാതെ പങ്കജ് ചാമ്പ്യനായി. യാസിൻ മർച്ചൻറ് (1989, 2001), അലോക് കുമാർ (2004), ആദിത്യ മെഹ്ത (2012) എന്നീ ഇന്ത്യൻ താരങ്ങൾ മാത്രമാണ് നേരത്തെ ഏഷ്യൻ സ്നൂക്കർ കിരീടമണിഞ്ഞത്.
മുൻ ചാമ്പ്യനും നിലവിലെ ദേശീയ ചാമ്പ്യനുമായ ആദിത്യ മെഹ്തക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യതയുണ്ടായിരുന്നെങ്കിലും കോവിഡ് വാക്സിെൻറ ഒരു ഡോസ് മാത്രം സ്വീകരിച്ചതിനാൽ ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിച്ചില്ല. ഇതേത്തുടർന്ന് മറ്റൊരു ഇന്ത്യൻ താരം ലക്ഷ്മണിന് അവസരം ലഭിച്ചു. അദ്ദേഹം ക്വാർട്ടറിൽ പുറത്തായിരുന്നു.
23 തവണ ലോകചാമ്പ്യനായ പങ്കജ് വെള്ളിയാഴ്ച ആരംഭിക്കുന്ന ആറ് റെഡ് ലോകകപ്പിലും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.