ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്കിവരു ന്ന സേവനങ്ങള്‍ക്ക് ഇനിമുതല്‍ ഫീസ് ഈടാക്കും. നെറ്റ് വര്‍ക്കുകളിലേക്ക് ബന്ധിപ്പിക്കല്‍, നെറ്റ് വര്‍ക്കുകളുടെ ഉപയോഗം, ഡ്രെയിനേജ്, റോഡ് ശൃംഖലകളുടെ പ്രവര്‍ത്തനവും പരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പെര്‍മിറ്റുകള്‍ നല്കല് എന്നിങ്ങനെ അശ്ഗാലിെൻറ സേവനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. വീടുകളില്‍നിന്നും സ്ഥാപനങ്ങളിൽനിന്നും ജല ശൃംഖലയിലേക്ക് മലിനജലം ഒഴുകുന്നത് ഫൗള്‍ വാട്ടര്‍ നെറ്റ്വര്‍ക്ക് സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. ഖത്തരി വീടുകളില്‍ ഈ സേവനം സൗജന്യമാണ്. ഖത്തരി ഇതര വീടുകള്‍ക്കും എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ സേവനത്തിനുള്ള ഫീസ് കഹ്റമ നല്കുന്ന പ്രതിമാസ വാട്ടര്‍ ബില്ലിെൻറ മൂല്യത്തിെൻറ 20ശതമാനം നൽകേണ്ടിവരും. ഖത്തരികള്‍ക്ക് ആദ്യ വീടിന് ഈ സേവനം സൗജന്യമായിരിക്കുമെങ്കിലും രണ്ടാമതൊരു വീടുണ്ടെങ്കിൽ ഫീസ് ഈടാക്കും. 12,000 റിയാലായിരിക്കും ഫീസ്.
ഖത്തരികളല്ലാത്തവര്ക്കുള്ള ആദ്യത്തെ വീടിനെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സേവനത്തിന് 6000 ഖത്തരി റിയാൽ ഫീസ് നൽകണം. രണ്ടാമത്തെ വീട് (അല്ലെങ്കില്‍ കൂടുതല്‍) കണക്ഷനുള്ള സേവനത്തിന് ഫീസ് 12,000 റിയാല്‍. എല്ലാ സ്ഥാപനങ്ങള്‍ക്കും മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സേവന ഫീസ് 12,000 റിയാലായിരിക്കും. മലിനജല വാട്ടര്‍ ടാങ്കറുകള്‍ക്കായി പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഫീസ് 50 റിയാല്‍ നൽകണം. അതേസമയം, മലിനജലം ടാങ്കറുകള്‍ മുഖേന സംസ്കരണ പ്ലാൻറുകളിലേക്ക് പുറന്തള്ളുന്നതിനുള്ള ഫീസ് ഒരു ക്യുബിക് മീറ്റര്‍ മലിനജലത്തിന് ഒരു റിയാൽ എന്ന നിരക്കിൽ ഇൗടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.