2022 ലോകകപ്പിെൻറ പ്രധാന വേദിയായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയം, തമ്പിെൻറ മാതൃകയിലാണ് നിർമിക്കുന്നത്
ദോഹ: 2022 ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ തമ്പെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മാനേജിംഗ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി. ട്വിറ്ററിലൂടെയാണ് മുഹമ്മദ് ബിൻ ഹമദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അൽഖോർ അൽ ബെയ്ത് സ്റ്റേഡിയത്തിെൻറ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഖത്തറിെൻറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന പരമ്പരാഗത തമ്പിെൻറ മാതൃകയിലാണ് അൽഖോറിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന സ്റ്റേഡിയം. മരുഭൂമിയിലെ സഞ്ചാരികൾക്കിടയിൽ ആതിഥേയത്തിെൻറ പ്രതീകമായാണ് തമ്പുകൾ അറിയപ്പെടുന്നത്. പുരാതനക കാലത്ത് നാടോടികൾ താമസിക്കുന്ന ടെൻറായ ‘ബൈത് അൽ ശഹറി’െൻറ കറുപ്പും വെളുപ്പും നി റങ്ങളാണ് സ്റ്റേഡിയത്തിന് നൽകുന്നത്. അകലെ നിന്ന് കാണുന്ന ഒരാൾക്ക് കേവലം ഒരു ടെൻറെന്ന് തോന്നിപ്പിക്കും വിധമാണ് നിർമ്മാണം.
അറുപതിനായിരം പേർക്ക് ഇരിപ്പിടമൊരുക്കുന്ന സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ മത്സരങ്ങൾ വരെയാണ് നടക്കുക.
ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിലെ മുന്തിയ ഇനം സീറ്റുകൾ നീക്കം ചെയ്യുകയും വികസ്വര രാജ്യങ്ങളിലെ കായിക വികസനങ്ങൾക്കായി നൽകുകയും ചെയ്യുമെന്നും സുപ്രീം കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. 10 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് ചുറ്റുമായി മാളുകൾ, ആശുപത്രി സൗക ര്യങ്ങളും ഉണ്ട്. കൂടാതെ മേഖലയിലെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നു. അൽഖോറിലെയും ദഖീറയിലെയും ജനങ്ങൾക്ക് കൂടി ഭാവിയിൽ ഉപകാരപ്പെടും വിധമാണ് സ്റ്റേഡിയവും അനുബന്ധ വികസന പദ്ധതികളും രൂപപ്പെടുത്തിയിരിക്കുന്നത്.
ഇറ്റാലിയൻ–ഒമാൻ സംയുക്ത സംരംഭമായ സലീനി ഇംപ്രജിലോ ഗ്രൂപ്പാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. 3.11 ബില്യൻ റിയാലാണ് വകയിരുത്തിയിരിക്കുന്നത്.
ഇറ്റാലിയൻ കമ്പനിയായ സിമൊലായിയുടെയും ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫാർ ഗ്രൂപ്പിെൻറയും സംയുക്ത സംരംഭമാണ് സലിനി ഇംപ്രജിലോ. നിക്ഷേപ മേഖലയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സെക്രട്ടറി കൂടിയാണ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി. റഷ്യയിൽ നടന്ന ലോകകപ്പ് ആതിഥേയ കൈമാറ്റ ചടങ്ങിലും സുപ്രീം കമ്മിറ്റിയുടെ ഖത്തർ ലോക കപ്പ് പ്രചരണ കാമ്പയിനിലും ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി സജീവ സാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.