ദോഹ: ഖത്തറിെൻറ മനുഷ്യാവകാശ നടപടിക്രമങ്ങളും കാരുണ്യപ്രവർത്തനങ്ങളും അയൽരാജ്യങ്ങളുടെ ഉപരോധത്തിനിടയിലും തുടരുന്നുവെന്ന് വിദേശകാര്യമന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ വിഭാഗം മേധാവി താരിഖ് അൽ അൻസാരി പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കലുഷിത സാഹചര്യങ്ങൾ തുടരുന്ന കേന്ദ്രങ്ങളിൽ ഖത്തർ അതിെൻറ മാനുഷിക പിന്തുണാ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മഹത്തായ നേതൃത്വം ഇതിന് ശക്തമായ പിന്തുണ നൽകുന്നതോടൊപ്പം ഖത്തറിനെ മുൻനിരയിൽ എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിന യൂത്ത് കപ്പാസിറ്റി ബിൽഡിംഗ് ഇൻ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ൈട്രനിംഗിെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിൽ റീച്ച് ഔട്ട് ടു ഏഷ്യയാണ് െട്രയ്നിംഗ് സംഘടിപ്പിച്ചത്. ഖത്തറിെൻറ മാനുഷിക, സന്നദ്ധ പ്രവർത്തനങ്ങളെല്ലാം തികച്ചും സുതാര്യമാണെന്നും അന്താരാഷ്ട്ര നിർദേശങ്ങൾക്കും മാനുഷിക പ്രവർത്തന നടപടിക്രമങ്ങൾക്കും അന്താരാഷ്ട്ര നിലവാരങ്ങൾക്കും അനുസൃതമായാണ് ഇത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘട്ടനങ്ങളും പ്രതിസന്ധികളും പരിഹരിക്കാനും ലോക സമാധാനാത്തിനും ചർച്ച മാത്രമേ പരിഹാരമായുള്ളൂവെന്നാണ് ഖത്തറിെൻറ പക്ഷമെന്നും താരിഖ് അൽ അൻസാരി ചൂണ്ടിക്കാട്ടി. മാനുഷിക പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. മാനുഷിക, ശാരീരിക കേടുപാടുകൾ കുറക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിെൻറ ശ്രമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 150 അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിശീലന പരിപാടി മൂന്ന് ദിവസം നീണ്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.