ദോഹ: വെസ്റ്റ് ബേ (ഒനൈസ) ഭാഗത്തെ അൽ അബ്റജ് പാർക്ക് പൊതുജനങ്ങൾ ക്കായി തുറന്നുകൊടുത്തു. റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗ ന്ദര്യവത്കരണ ചുമതലയുള്ള സൂപ്പർവൈസറി കമ്മിറ്റിയുടെ പദ്ധതി യാണ് അൽഅബ്റജ് പാർക്ക്. അബ്റജ് എന്നാൽ ടവർ അല്ലെങ്കിൽ കാവല്ഗ ോപുരം എന്നൊെക്കയാണ് അർഥം. മനോഹരമായ രൂപമാണ് പാർക്കിേൻറത്. പാർക്കിെൻറ മധ്യഭാഗം വെള്ളത്തുള്ളിയുടെ രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഇരിക്കാനുള്ള വിശാലമായ സൗകര്യങ്ങളുമുണ്ട്. ഇതിന് ചുറ്റിലുമുള്ള മറ്റു ഭാഗങ്ങൾ നടക്കാനുള്ള സ്ഥലമായും സൈക്കിൾ പാതകളുമായാണ് സംവിധാനിച്ചിരിക്കുന്നത്. വിവിധ പരിപാടികൾ നടത്താനുള്ള സ്ഥലം, വ്യായാമത്തിനുള്ള ഇടം, നടക്കാനുള്ള ട്രാക്ക് എന്നിവയുമുണ്ട്. ഉപയോഗം കഴിഞ്ഞ പുനഃചംക്രമണത്തിന് വിധേയമാക്കിയ റബർ, പ്രാദേശിക ഖത്തരി സാധനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ട്രാക്ക് നിർമിച്ചിരിക്കുന്നത്. കഫറ്റീരിയ, ടോയ്ലറ്റുകൾ, മരത്തണൽ ഉള്ള ഇരിപ്പിടങ്ങൾ, മരംകൊണ്ട് നിർമിച്ച വള്ളിക്കുടിലുകൾ എന്നിവയും പാർക്കിലുണ്ട്. 5800 സ്ക്വയർ മീറ്ററാണ് മൊത്തം. 130 വിവിധ തരം മരങ്ങൾ തണൽ വിരിക്കുന്നുണ്ട്. 240 സ്ക്വയർ മീറ്ററിൽ വിവിധ തരം ചെടികൾ ഉണ്ട്. 3500 സ്ക്വയർമീറ്ററിൽ പച്ചപ്പുൽ വിതാനിച്ചിരിക്കുന്നു. പാർക്കിെൻറ പ്രധാന പണികളൊക്കെ പൂർത്തിയായിട്ടുണ്ട്. ചില്ലറ പണികൾ നിലവിൽ നടക്കുന്നുമുണ്ട്.
വിവിധ വാണിജ്യ സ്ഥാപനങ്ങളും ഒാഫിസുകളും പ്രവർത്തിക്കുന്ന മേഖലയാണ് ഒനൈസ. നിരവധി സർക്കാർ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇതിനാൽതന്നെ ജോലിക്കാർക്കും തൊഴിലാളികൾക്കും തങ്ങളുടെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ പറ്റിയ ഇടമാണ് പുതിയ പാർക്കെന്ന് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അർഖൂബ് അൽഖാലിദി പറഞ്ഞു.
നിലവിൽ രാജ്യത്തിൻറ വിവിധ ഭാഗങ്ങളിലായി 76 കിലോമീറ്റർ നടപ്പാത-സൈക്കിൾ ട്രാക്കുകളുെട പണി കമ്മിറ്റി പൂർത്തീകരിച്ചിട്ടുണ്ട്. ലാൻറ്സ്കേപ്പ്, മരങ്ങൾ െവച്ചുപിടിപ്പിക്കൽ, സൗന്ദര്യവത്കരണം, നഗരങ്ങളിൽ ഇരിപ്പിടങ്ങളും മറ്റും ഒരുക്കൽ, വെളിച്ചസംവിധാനം ഒരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗരസൗന്ദര്യവത്കരണ പ്രവൃത്തികളുെട ആദ്യഘട്ടം 2020 ആദ്യത്തിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ലെഗ്തയ്ഫിയ, ബൂഹയ്റ, ഒനൈസ, അൽ മർകിയ സ്ട്രീറ്റുകൾ എന്നിവിടങ്ങളിൽ കമ്മിറ്റിയുടെ കീഴിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അൽഖഫ്ജി, അൽജമിഅ, അറബ് ലീഗ് തുടങ്ങിയ രാജ്യത്തെ വിവിധ മേഖലകളിലും വിവിധ പ്രവൃത്തികൾ നടക്കുന്നുണ്ട്.
ഇതിെൻറ ഭാഗമായാണ് അൽ അബ്റജ് പാർക്കും തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.