ദോഹ: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനസ്ഥാപിക്കാനും പരസ്പരം പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾക്കിടയിൽ മഞ്ഞുരുക്കം സാധ്യമാക്കുന്നതിനുമായി ചർച്ചകൾ സാധ്യമാക്കുന്നതിന് ഖത്തർ ഇപ്പോഴും മുൻപന്തിയിലുണ്ടെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ പറഞ്ഞു. ബ്രസൽസിൽ, അഫ്ഗാനിസ്ഥാനിലെ നാറ്റോ ദൗത്യസംഘത്തിന് സൈന്യത്തെ നൽകുന്ന രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന ശ്രമങ്ങൾക്കായി ഖത്തറിന് കൂടുതൽ പ്രവർത്തിക്കാൻ സാധിക്കുമായിരുന്നു. ഖത്തറിന് മേലുള്ള നിയമവിരുദ്ധമായ ഉപരോധമേർപ്പെടുത്തുന്നതിന് മുമ്പ് ഖത്തർ ഇത് ചെയ്തിരുന്നതാണെന്നും ഡോ. അൽ അത്വിയ്യ ചൂണ്ടിക്കാട്ടി. 2024 വരെ അഫ്ഗാനിൽ തുടരുന്ന അഫ്ഗാൻ സുരക്ഷാ സൈന്യത്തിനാവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് യോഗം. ബെൽജിയത്തിലെ ഖത്തർ അംബാസഡറും യൂറോപ്യൻ യൂണിയനിലെയും നാറ്റോയിലെയും ഖത്തർ പ്രതിനിധിയുമായ അബ്ദുറഹ്മാൻ മൂഹമ്മദ് അൽ ഖുലൈഫി, ബെൽജിയത്തിലെ ഖത്തർ ഡിഫൻസ് അറ്റാഷേ എന്നിവരും ഖത്തർ സായുധസേനയിലെ മുതിർന്ന ഓഫീസർമാരും യോഗത്തിൽ സംബന്ധിച്ചു.
യോഗത്തോടനുബന്ധിച്ച് ഇറ്റാലിയൻ പ്രതിരോധമന്ത്രി എലിസെബത്ത െട്രൻറ, അഫ്ഗാൻ പ്രതിരോധമന്ത്രി ജനറൽ താരിഖ് ഷാ ബഹ്റാമി, ഇറാഖ് പ്രതിരോധമന്ത്രി ഇർഫാൻ മഹ്മൂദ് അൽ ഹയാലി തുടങ്ങിയവരുമായി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ കൂടിക്കാഴ്ച നടത്തി. ഖത്തറും വിവിധ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൈനിക മേഖലയിലെ സഹകരണവും കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.