46 രാജ്യങ്ങൾ, 80 ചിത്രങ്ങൾ; ലോകസിനിമ വസന്തവുമായി വീണ്ടും അജ്യാൽ

ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ) അവതരിപ്പിക്കുന്ന അജ്യാൽ ചലച്ചിത്രമേളയുടെ പ്രഥമ ഹൈബ്രിഡ് എഡിഷനിൽ 46 രാജ്യങ്ങളിൽനിന്നായി പ്രദർശനത്തിനെത്തുന്നത് 80 ചിത്രങ്ങൾ. 22 ഫീച്ചർ ഫിലിമുകളും 58 ഹ്രസ്വ ചിത്രങ്ങളുമാണ് മേളയിൽ പ്രദർശിപ്പിക്കുകയെന്ന് വാർത്തസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

അറബ് ലോകത്തുനിന്ന് 31 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വനിത ചലച്ചിത്ര നിർമാതാക്കളുടെ 30 ചിത്രങ്ങളും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ പിന്തുണയോടെ നിർമിച്ച 24 ചിത്രങ്ങളും മേളയിൽ എത്തുന്നുണ്ട്.നവംബർ എട്ടു മുതൽ 23 വരെ കതാറയിലാണ് എട്ടാമത് അജ്യാൽ ചലച്ചിത്രമേള നടക്കുക. കോവിഡ് -19 സാഹചര്യത്തിൽ അധിക പരിപാടികളും ഒൺലൈൻ വഴിയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. വിർച്വലായും നേരിട്ടുമുള്ള രീതിയിലുള്ള വൈവിധ്യമാർന്ന രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

ഇറ്റലിയിലെ ഗിഫോനി ഫിലിം ഫെസ്റ്റിവൽ മേധാവിയും സ്ഥാപകനുമായ ക്ലോഡിയോ ഗുബിട്ടോസി, ഇന്ത്യൻ നടനും മനുഷ്യാവകാശ പ്രവർത്തകനുമായ കുനാൽ കപൂർ, ബോസ്നിയൻ നടൻ ഗോരാൻ ബോദ്ഗാൻ, അമേരിക്കൻ ഹാസ്യനടൻ സാക് വുഡ്സ് എന്നിവർ ഇത്തവണ അജ്യാലിലെത്തുന്നുണ്ട്. വിഖ്യാത ഇറാനിയൻ സംവിധായകനായ മാജിദ് മജീദിയുടെ സൺ ചിൽഡ്രനാണ് ഉദ്ഘാടന ചിത്രം.

കോവിഡ് സാഹചര്യത്തിൽ സിനിമ ആസ്വാദകർക്കായി സുരക്ഷിതമായ മേളയാണ് ഇത്തവണ ഒരുക്കുകയെന്ന് ഫെസ്റ്റിവെൽ ഡയറക്ടറും ഡി.എഫ്.ഐ സി.ഇ.ഒയുമായ ഫത്മ ഹസൻ അൽറുമൈഹി പറയുന്നു. യുവ ജൂറിമാരുടെ സുരക്ഷക്കും മറ്റുമായി ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഡി.എഫ്.ഐ പ്രവർത്തിക്കുന്നത്. സിനിമപ്രദർശനം കാണാനെത്തുന്നവരെ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശിപ്പിക്കുക. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് വേണം. ശാരീരിക അകലം പാലിച്ച് ജൂറികൾക്കും സുഹൃത്തുക്കൾക്കും സിനിമകൾ ആസ്വദിക്കാനാകും. കുട്ടികളുെട വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സിനിമകൾ ഓൺലൈനിൽ കാണാനാകും. എന്നാൽ, നേരിട്ട് കതറായിൽ എത്തി സിനിമകൾ കാണാനാഗ്രഹിക്കുന്നവർക്കായി അതിനുള്ള സുരക്ഷിതമായ സൗകര്യങ്ങളുമുണ്ട്. എല്ലാ രക്ഷിതാക്കൾക്കും തങ്ങളുെട മക്കൾ കോവിഡിൽ നിന്ന് സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പിക്കാനാകും. എല്ലാ സുരക്ഷമാനദണ്ഡങ്ങളും പാലിച്ചാണ് നടപടിക്രമങ്ങൾ ഉണ്ടാവുകയെന്നും അവർ പറഞ്ഞു. ജൂറി അംഗങ്ങൾക്കും കാണാനും സംവദിക്കാനുമുള്ള 'ഓൺലൈൻ ജൂറോസ് ഹബ്' ആണ് ഇത്തവണത്തെ മെറ്റാരു പ്രത്യേകത. ജൂറി അംഗങ്ങൾക്ക് ഓൺലൈനിൽ സംവദിക്കാനും ഒത്തുകൂടാനുമുള്ള സൗകര്യമാണ് ഇതിലൂടെ സജ്ജമാവുക. ഇത്തവണ ജൂറി പ്രോഗ്രാമിലേക്കുള്ളവരുടെ പ്രായം എട്ടുമുതൽ 25 വരെ ആക്കിയിട്ടുണ്ട്. നേരത്തേ ഇത് എട്ട് മുതൽ 21 ആയിരുന്നു.

ഇത്തവണ അജ്യാൽ മേളയുടെ ഭാഗമായി നടക്കുന്ന ജൂറി േപ്രാഗ്രാമിൽ 450നും 500നും ഇടയിൽ ജൂറോകൾ പങ്കെടുക്കും. ഫെസ്റ്റിവെൽ ജൂറി പ്രോഗ്രാം നവംബർ 11 മുതൽ 23 വരെയാണ്. ക്യുറേറ്റഡ് ശിൽപശാലകൾ, ഫിലിം പ്രദർശനങ്ങൾ, ജൂറി ചർച്ചകൾ, ആഗോളതലത്തിലുള്ള പ്രമുഖ സിനിമപ്രവർത്തകരുമായുള്ള ആശയസംവാദം, ചർച്ചകൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ നടക്കുക. മൊഹാഖ് വിഭാഗത്തിൽ എട്ട് മുതൽ 12 വരെ വയസ്സുള്ളവർ, ഹിലാൽ വിഭാഗത്തിൽ 13 മുതൽ 17 വരെ വയസ്സുള്ളവർ, ബാദർ വിഭാഗത്തിൽ 18 മുതൽ 25 വരെ വയസ്സുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അജ്യാൽ ജൂറി േപ്രാഗ്രാം നടക്കുക.

ലുസൈലിൽ 'ൈഡ്രവ് ഇൻ സിനിമ' സൗകര്യം

ദോഹ: അജ്യാൽ ചലച്ചിത്രമേളയുടെ ഭാഗമായി ലുസൈലിൽ ൈഡ്രവ് ഇൻ സിനിമ സൗകര്യമൊരുക്കുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങാെതത്തന്നെ വലിയ സ്ക്രീനിൽ സിനിമ കാണാനുള്ള സംവിധാനമാണിത്.നവംബർ 18 മുതൽ 23 വരെ നടക്കുന്ന അജ്യാൽ ചലച്ചിത്രമേളയിൽ മിന മേഖലയിൽനിന്നും ഖത്തറിൽനിന്നുമായി നിരവധി ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 46 രാജ്യങ്ങളിൽനിന്ന് 22 ഫീച്ചർ ഫിലിമുകളടക്കം 80 ചിത്രങ്ങളാണ് മേളയിലുള്ളത്. ഇതിൽ 31 ചിത്രങ്ങൾ അറബ് ചലച്ചിത്ര നിർമാതാക്കളുടേതാണ്. ചലച്ചിത്രമേളയുടെ ടിക്കറ്റുകൾ ഇന്നലെ മുതൽ വിതരണമാരംഭിച്ചു.

വിഖ്യാത ഇറാനിയൻ സംവിധായകനായ മാജിദ് മജീദിയുടെ സൺ ചിൽഡ്രനാണ് ഉദ്ഘാടന ചിത്രം. ഇതോടൊപ്പം വിവിധ സംഗീത പരിപാടികളും സംഘാടകർ ആസൂത്രണം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.