ദോഹ: 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് സുഡാൻ ജനതയുടെ പിന്തുണ കട്ടായം. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയില്‍ സുഡാന്‍ സമൂഹത്തെ പ്രതിനിധാനംചെയ്യുന്ന ആല അല്‍ഉബൈദാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോക കപ്പ് തെൻറ സമൂഹത്തിെൻറ സാംസ്കാരിക മഹിമ ലോകത്തവതരിപ്പിക്കാന്‍ കിട്ടിയ അവസരം കൂടിയായി കരുതുന്നുവെന്ന് അവർ പറഞ്ഞു. ഖത്തറിലെ സുഡാന്‍ സമൂഹത്തിെൻറ എല്ലാ പിന്തുണയുമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലോക കപ്പില്‍ തങ്ങള്‍ യോഗ്യത നേടിയാലും ഇല്ലെങ്കിലും ഖത്തര്‍ ലോകകപ്പിന് എല്ലാവിധ പിന്തുണയുമായി തങ്ങളുടെ രാജ്യവും ഖത്തറിലെ സുഡാന്‍ സമൂഹവുമുണ്ടാകും. കാണികളായും സന്നദ്ധ സേവകരായും കലാവിരുന്ന് ഒരുക്കിയും പ്രതിനിധികളായുമെല്ലാം തങ്ങളുടെ നാടിെൻറ സാന്നിധ്യം ഖത്തറിൽ ഉറപ്പാണ്.
സുഡാനില്‍ ബഹുഭാഷകളുണ്ടെന്ന് അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. നിങ്ങള്‍ സുഡാെൻറ പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര ചെയ്താല്‍ നഗരത്തിലുള്ളവരുടെ ഭാഷയല്ല അവരുപയോഗിക്കുന്നതെന്ന് തിരിച്ചറിയാനാകും. തികച്ചും വ്യത്യസ്തമായ മറ്റൊരു ഭാഷയാണത്. സുഡാന്‍ യുവത പലതരം നൈപുണ്യമുള്ളവരാണ്. സുഡാനി യുവാക്കളെയും പഴയ തലമുറയെയും പങ്കാളികളാക്കുന്ന സാംസ്കാരിക വിനിമയം സാധ്യമാക്കാന്‍ കൂടിയാണ് ഖത്തര്‍ ലോകകപ്പ് പ്രയോജനപ്പെടുത്തുക.
ഖത്തറില്‍ അറുപതിനായിരത്തിലധികം സുഡാനി ജനതയുണ്ട്. ഫിഫ അറബ് കപ്പില്‍ സുഡാന്‍ ടീം മത്സരിക്കുന്നുണ്ട്. ലിബിയക്കെതിരെയാണ് മത്സരം. ഏറെ പ്രതീക്ഷയോടെയാണ് തങ്ങളുടെ സമൂഹം ഈ മത്സരം കാത്തിരിക്കുന്നത്. എല്ലാ കായിക മത്സരങ്ങളും ആഹ്ലാദത്തോടെ കാണുന്ന സുഡാന്‍ സ്വദേശികള്‍ക്ക് ഫുട്ബാള്‍ ആവേശമാണ്. ഫുട്ബാള്‍ ഏറെ ജനകീയമായ കായിക മത്സരമാണ് സുഡാനില്‍. കുട്ടികളും മുതിര്‍ന്നവരും ഫുട്ബാള്‍ കളിക്കുന്ന കാഴ്ചകള്‍ നാട്ടിന്‍പുറത്തും നഗരങ്ങളിലും സാധാരണമാണെന്നും അവര്‍ പറഞ്ഞു. ഖത്തറില്‍ ജനിച്ചുവളര്‍ന്ന ആലാ അല്‍ഉബൈദ് സ്കൂള്‍ കാലം മുതല്‍ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഖത്തര്‍ സര്‍വകലാശാലയില്‍നിന്ന് ലിംഗ്വിസ്റ്റിക്സിലും മാസ് കമ്യൂണിക്കേഷനിലും ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ സാമൂഹിക വികസന പദ്ധതികളില്‍ സജീവമാവുകയാണ് ആല.
സുഡാനി കലാരൂപങ്ങൾ അവതരിപ്പിക്കും
ലോകകപ്പിെൻറ ഭാഗമായ വിവിധ പരിപാടികളിൽ സുഡാനി കലാരൂപങ്ങൾ അവതരിപ്പിക്കും. മുന്നോടിയായി നടന്ന പല മത്സരങ്ങളിലും പല തരം നൃത്തവും സാംസ്കാരിക പരിപാടികളും സുഡാേൻറതായി ഇതിനകം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 2019 സി.എഫ് സൂപ്പര്‍കപ്പ്, അമീര്‍ കപ്പ്, ഫിഫ ക്ലബ് ഫുട്ബാള്‍ ലോക കപ്പിെൻറ രണ്ടു മത്സരങ്ങള്‍ എന്നിവയിലെല്ലാം പരിപാടികള്‍ അവതരിപ്പിച്ചു. പ്രശസ്ത ഗ്രാഫിറ്റി കലാകാരന്‍ അസില്‍ദിയാബ്, ഗായകന്‍ അസ്ഹര്‍ സിയെദ് അഹ്മദ്, സൂസിത തുടങ്ങിയവര്‍ പരിപാടികളവതരിപ്പിച്ചിരുന്നു. അഹ്മദ് ബിന്‍ അലി സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അമീര്‍ കപ്പില്‍ സാംസ്കാരിക പരിപാടി വന്‍ വിജയമായിരുന്നു. സുഡാനി സംഗീതമോ പാട്ടിലെ വരികളോ മനസ്സിലാകാത്തവര്‍ പോലും നന്നായി ആസ്വദിച്ച പരിപാടിയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.