ദോഹ: ഖത്തറിെൻറ വാണിജ്യ, വ്യാപാര മേഖലയിലെ നിർണയാക ഘടകമായ ഹമദ് പോർട്ടിെൻറ വികസനത്തിനായി വൻ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി ശൈഖ് ജാസിം സൈഫ് അഹ്മദ് അൽസുലൈത്തി. സമീപഭാവിയിൽ മേഖലയിലെ മൊത്തം വ്യാപാരത്തിെൻറ 30 ശതമാനമെങ്കിലും ഹമദ് പോർട്ട് വഴിയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹമദ് പോർട്ടിൽ വൻ ഭക്ഷ്യ സ്റ്റോർ സ്ഥാപിക്കുന്നത് ഇതിെൻറ ഭാഗമായാണ്. ഇതുസംബന്ധിച്ച് ന്യൂപോർട്ട് പ്രൊജക്റ്റ് സ്റ്റിയറിങ് കമ്മിറ്റിയും അൽജാബിർ എൻജിനീയറിങ് കമ്പനിയും 160 കോടി റിയാലിെൻറ കരാർ ഒപ്പുവെച്ചത് കഴിഞ്ഞദിവസമാണ്.
ഹമദ് പോർട്ട് വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും വൻതോതിൽ വർധിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിനാവശ്യമായ എല്ലാ സാധനങ്ങളുടെയും ഇറക്കുമതി വർധിപ്പിക്കും. ഒപ്പം രാജ്യത്ത് ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ കയറ്റി അയക്കുന്നതിെൻറ തോതും കൂട്ടും. അതുവഴി ഹമദ് പോർട്ടിനെ മേഖലയിലെ പോർട്ട് ഹബ് ആക്കി മാറ്റും –മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷയാണ് ഖത്തർ പ്രാധാന്യത്തോടെ കാണുന്ന ഒരു മേഖലയെന്ന് അൽ സുലൈത്തി പറഞ്ഞു. ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ് ഭക്ഷ്യസുരക്ഷ. അതിന് രാജ്യം അതീവപ്രാധാന്യം കൽപിക്കുന്നു. അതിനാൽ തന്നെ ഇൗ രംഗത്തെ ഇറക്കുമതിക്കൊപ്പം നിക്ഷേപത്തിനും മുൻഗണന നൽകുന്നു –മന്ത്രി കൂട്ടിച്ചേർത്തു. ഹമദ് പോർട്ടിലെ വ്യാപാരം വർധിപ്പിക്കുന്നതിനായി കൂടുതൽ കപ്പലുകൾ കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പല അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തിവരികയാണെന്നും ഉടൻ വിവിധ കരാറുകളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.