കഞ്ചാവ്, സ്വര്‍ണ വേട്ടക്ക് നേതൃത്വം നല്‍കിയ ഉദ്യോസ്ഥരെ അഭിനന്ദിച്ചു

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ണം, കഞ്ചാവ് കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജനറല്‍ കസ്റ്റംസ് അധികൃതര്‍ അഭിനന്ദിച്ചു. ആഫ്രിക്കയില്‍ നിന്നത്തെിയ പേഴ്സണല്‍ കാര്‍ഗോയില്‍ കടത്താന്‍ ശ്രമിച്ച 17.8 കിലോഗ്രാം കഞ്ചാവും  ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഷ്യക്കാരനായ യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ച 6.5 കിലോഗ്രാം സ്വര്‍ണവും പിടികൂടിയ ഉദ്യോഗസ്ഥരെയാണ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ പ്രസിഡന്‍റ് അഹമ്മദ് ബിന്‍ അലി അല്‍ മുഹന്നദി അഭിനന്ദിച്ചത്. കസ്റ്റംസ് ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ, മരിജുവാന വേട്ടയായിരുന്നു ഇത്. കാര്‍ഗോ കമ്പനി ജീവനക്കാരന്‍െറ സംശയാസ്പദമായ പെരുമാറ്റത്തെതുടര്‍ന്നാണ് ആഫ്രിക്കന്‍ രാജ്യത്ത് നിന്നുമത്തെിയ കാര്‍ഗോ സൂക്ഷ്മ പരിശോധന നടത്തിയത്. തുടര്‍ന്ന് വിദഗ്ധമായ രീതിയില്‍ ഒളിപ്പിച്ച് വെച്ച കഞ്ചാവ് കണ്ടത്തെുകയായിരുന്നു. കാര്‍ഗോ വസ്തു പൊളിച്ച് നടത്തിയ മാന്വല്‍ പരിശോധനയിലാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 17.8 കിലോഗ്രാം തൂക്കംവരുന്ന മരിജുവാന കണ്ടത്തൊനായത്. 
ഗള്‍ഫ് രാജ്യത്ത് നിന്നും ട്രാന്‍സിറ്റ് വിസയില്‍ എത്തിയ ഏഷ്യന്‍ യാത്രക്കാരനില്‍ നിന്നാണ് ആറ് ലക്ഷത്തോളം റിയാല്‍ വില മതിക്കുന്ന 84 സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടത്തെിയത്. 
ഏകേദശം 6.5 കിലോഗ്രാം തൂക്കം വരും പിടിച്ചെടുത്ത സ്വര്‍ണത്തിന്. വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്‍ എമിഗ്രേഷന്‍ പരിശോധനക്ക് വിധേയമായതിനെ തുടര്‍ന്ന് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. ബാഗിനടിയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ചെറിയ കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ചിരുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.