സ്പോണ്‍സറുടെ സാധനങ്ങള്‍ മോഷ്ടിച്ച  വേലക്കാരികള്‍ക്ക് തടവ്

ദോഹ: ആഭരണങ്ങളും, വിലപിടിപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയും മോഷ്ടിച്ചതിന് രണ്ട് ഇന്തോനേഷ്യന്‍ വീട്ടുവേലിക്കാരികളെ ദോഹ ക്രിമിനല്‍ കോടതി ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു. 
ഇവരുടെ സ്പോണ്‍സറായ സ്ത്രീയുടെയും അവരുടെ മാതാവിന്‍േറതുമാണ് മോഷ്ടിച്ച സാധനങ്ങള്‍. മോഷണത്തെ തുടര്‍ന്ന് സ്ത്രീ തന്‍െറ ഭര്‍ത്താവിനെയും അദ്ദേഹം പൊലീസിനെയും അറിയിക്കുകയായിരുന്നു. പോലിസത്തെി ഇവരുടെ ബാഗുകളില്‍നിന്നും മോഷണം പോയ വസ്തുക്കള്‍ കണ്ടെടുക്കുകയായിരുന്നു. 
എന്നാല്‍, തങ്ങള്‍ ഇവ മോഷ്ടിച്ചതല്ളെന്നും പലതും സ്ത്രീയുടെ സഹോദരന്‍ ഉപഹാരങ്ങളായി തന്നതാണെന്നും ചിലത് ഉപേക്ഷിച്ചതായി കാണപ്പെട്ടതിനാലാണ് തങ്ങള്‍ എടുത്തതെന്നും വീട്ടുജോലിക്കാരികള്‍ അറിയിച്ചു. എന്നാല്‍,  ഇങ്ങനെ സമ്മാനമായി ഒന്നും തന്നെ ഇവര്‍ക്ക് കൈമാറിയിട്ടില്ളെന്ന് ഇവരുടെ സഹോദരന്‍ കോടതിയെ ബോധ്യപ്പെടുത്തി. 
ശേഷം മോഷണ വസ്തുക്കള്‍ കണ്ടെടടുത്തതിന്‍െറ അടിസ്ഥാനതില്‍ ക്രിമിനല്‍ കോടതി ശിഷ വിധിക്കുകയായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.