മാലിന്യം വലിച്ചെറിയരുത്

മസ്കത്ത്: മാലിന്യപ്പെട്ടികൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും മാലിന്യം ത ോന്നിയപോലെ വലിച്ചെറിയരുതെന്നും മസ്കത്ത് നഗരസഭ. ഇങ്ങനെ ചെയ്യുന്നത് വഴി പരിസരം വൃത്തികേടാവുകയും പരിസ്ഥിതി മലിനമാവുകയും ചെയ്യും. കോവിഡ് കാലത്ത് ഇത്തരം ശുചിത്വമില്ലായ്മ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും മസ്കത്ത് നഗരസഭ അറിയിച്ചു. മാലിന്യം തള്ളുന്ന എല്ലാ സ്ഥലങ്ങളും വൃത്തിയാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും നഗരസഭയുടെ മത്ര ഡയറക്ടറേറ്റ് അറിയിച്ചു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ മാലിന്യം തള്ളാൻ പാടുള്ളൂ. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുതെന്നും നഗരസഭ അറിയിച്ചു.
Tags:    
News Summary - waste-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.