മസ്കത്ത്: വിദേശ തൊഴിലാളികൾ പൊതുവായി പാലിക്കേണ്ട ചില മാർഗ നിർദേശങ്ങൾ സംബന്ധി ച്ച ഇല്ലസ്ട്രേറ്റഡ് വിഡിയോ മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. തങ്ങളു ടെ അവകാശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് ആവശ്യമാണ്. ഒമാനിൽ ജോലി ചെയ്യുേമ്പാൾ എന്തെല്ലാം കാര്യങ്ങളിൽ അർഹതയും നിയമപരിരക്ഷയും ഉണ്ടെന്നകാര്യം വിദേശതൊഴിലാളികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് വിഡിയോ. അവകാശങ്ങൾ ലംഘിക്കപ്പെടുകയോ ശമ്പളം വൈകുന്നതടക്കം പ്രശ്നങ്ങൾ നേരിടുകയോ ചെയ്താൽ മന്ത്രാലയത്തിൽ തൊഴിലുടമക്കെതിരെ പരാതി സമർപ്പിക്കാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ഇതിന് സൗകര്യേമർപ്പെടുത്തിയിട്ടുണ്ടെന്നും വിഡിയോ ഉണർത്തുന്നു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മന്ത്രാലയത്തിനാണ് അധികാരമുള്ളത്. നിയമപ്രകാരമുള്ള തൊഴിലുടമയിൽനിന്ന് ഒളിച്ചോടരുത്. അനധികൃതമായി തൊഴിലെടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും വിഡിയോ ചൂണ്ടിക്കാണിക്കുന്നു. ലേബർകാർഡ്, തർക്കപരിഹാരം, പ്രതിമാസവേതനത്തിനുള്ള അവകാശം, അധികസമയ ജോലിക്കുള്ള നിരക്കുകൾ തുടങ്ങിയ വിഷയങ്ങളും വിഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.
മോശം സാഹചര്യത്തിൽ വിദേശതൊഴിലാളികൾ ജോലിയെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് മന്ത്രാലയം കൈക്കൊണ്ട നടപടികളുടെ ഭാഗമായാണ് വിഡിയോ പുറത്തിറക്കിയത്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ -താമസ സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം കഴിഞ്ഞദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
മതിയായ സൗകര്യങ്ങൾ ലഭ്യമാക്കാത്തപക്ഷം തൊഴിലാളികൾക്ക് പരാതി നൽകുന്നതിനായി ഒാൺലൈൻ സംവിധാനമടക്കം ഒരുക്കിയിട്ടുണ്ട്.
ഒാൺലൈൻ വഴി പരാതി നൽകുന്നതാണ് ഉത്തമം. മതിയായ സൗകര്യങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധനകൾ നടത്തിവരാറുണ്ടെന്നും നിയമലംഘനം കണ്ടെത്തുന്നവർക്കെതിരെ മതിയായ നടപടി എടുക്കാറുണ്ടെന്നും മന്ത്രാലയം കഴിഞ്ഞദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.