നിസ്വ ആശുപത്രി നവീകരണം പൂർത്തിയാകുന്നു

മസ്കത്ത്: നിസ്വ റഫറൻസ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയുടെ പണി പൂർത്തിയാകുന്നു. ദാഖ്ലിയ ഗവർണറേറ്റിലെ നഗരവികസനത്തിന് സഹായകരമാകുന്നതും മസ്കത്തിലെ ആശുപത്രികളിലെ സമ്മർദം കുറക്കാനും ഇതിലൂടെ സാധിക്കും. പദ്ധതിയിൽ 16 കിടക്കകളുള്ള മുതിർന്നവരുടെ തീവ്രപരിചരണ വിഭാഗം, ഹൃദയചികിത്സക്ക് പ്രത്യേകം സജ്ജമാക്കിയ 24 കിടക്കകളുള്ള െഎ.സി.യു, എട്ടു കിടക്കകളുള്ള ശിശുരോഗ ചികിത്സ വിഭാഗം എന്നിവയാണ് പുതുതായി ഒരുക്കുന്നത്.

അൽ ദാഖ്ലിയ, അൽ ദഹേര, അൽ വുസ്ത ഗവർണറേറ്റുകളിലെ ജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 1971ൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് തുറന്ന ആശുപത്രിയാണിത്. പിന്നീട് കൂടുതൽ സൗകര്യങ്ങളോടെ 1998ൽ വീണ്ടും വിപുലീകരണം നടത്തി. 22വർഷങ്ങൾക്കുശേഷം വീണ്ടും ആശുപത്രി വികസിപ്പിക്കുന്ന പദ്ധതി കഴിഞ്ഞവർഷമാണ് ആരംഭിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് മസ്കത്തിൽ എത്താതെ തന്നെ ദാഖ്ലിയയിലെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കാൻ വിപുലീകരണത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.