മസ്കത്ത്: റിയാദ കാർഡ് നിർബന്ധമല്ലെന്നും ഐച്ഛിക സ്വഭാവത്തിലുള്ളതാണെന്നും ചെറുകിട-ഇടത്തരം സംരംഭ വികസന അതോറിറ്റി (എസ്.എം.ഇ ഡെവലപ്മെന്റ് അതോറിറ്റി) ചെയർപേഴ്സൺ ഹലീമ ബിൻത് റാഷിദ് അൽ സാരി പറഞ്ഞു. റിയാദ എന്റർപ്രണർഷിപ്പ് കാർഡ് നേടിയ സംരംഭകരുടെ എണ്ണവും നിലവിൽ സജീവമായ കാർഡ് ഉടമകളുടെ എണ്ണവും തമ്മിലുള്ള വലിയ വ്യത്യാസത്തിന് കാരണം കാർഡിന്റെ ഐച്ഛിക സ്വഭാവമാണെന്ന് അവർ വ്യക്തമാക്കി.

58,000ത്തിലധികം സംരംഭങ്ങൾ റിയാദ കാർഡ് നേടിയിട്ടുണ്ടെങ്കിലും നിലവിൽ ഏകദേശം 25,000 കാർഡുകൾ മാത്രമാണ് സജീവമായുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. റിയാദ കാർഡ് നിർബന്ധമല്ലെന്നും, സംരംഭകർക്ക് തങ്ങളുടെ ബിസിനസ് യാത്രയിൽ സൗകര്യപ്രദമെന്ന് തോന്നുമ്പോൾ മാത്രമാണ് കാർഡ് ഉപയോഗപ്പെുത്തുന്നതെന്നും അവർ പറഞ്ഞു. അതേസമയം, ഒമാനിലെ സംരംഭങ്ങളെ ഉറപ്പിക്കുന്ന ഔദ്യോഗികവും വിശ്വാസയോഗ്യവുമായ രേഖയാണ് ഈ കാർഡെന്നും അവർ കൂട്ടിച്ചേർത്തു.

റിയാദ കാർഡ് ആദ്യം നൽകുമ്പോൾ പൂർണ സംരംഭകരായിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാൽ, വാർഷിക പുതുക്കൽ നിർബന്ധമല്ല. സേവനങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തണമെന്ന് സംരംഭകർ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് കാർഡ് പുതുക്കേണ്ടത്. ഈ സൗകര്യപ്രദമായ സംവിധാനമാണ് നിരവധി കാർഡുകൾ നിഷ്ക്രിയമായി തുടരാൻ കാരണമാകുന്നത്. എന്നാൽ അതുകൊണ്ട് തന്നെ ആ സംരംഭങ്ങൾ നിലവിലില്ലെന്നോ പ്രവർത്തിക്കുന്നില്ലെന്നോ അർത്ഥമില്ല. ചിലത് പരിമിതമായ തോതിൽ പ്രവർത്തിക്കുന്നുണ്ടാകാം -അവർ വിശദീകരിച്ചു.

സർക്കാർ കണക്കുകളിൽ പൂർണ സമയ സംരംഭകരല്ലാത്ത ബിസിനസ് ഉടമകളും ഉൾപ്പെടുന്നുണ്ടെന്നും അൽ സാരി പറഞ്ഞു. ജോലി ചെയ്യുന്നവരും ഒരേസമയം ചെറുകിട അല്ലെങ്കിൽ ഇടത്തരം സംരംഭങ്ങൾ നടത്തുകയോ ഉടമസ്ഥത വഹിക്കുകയോ ചെയ്യുന്നവരും ഈ വിഭാഗത്തിൽ ഉൾപ്പെടും. ഇത്തരം വ്യക്തികൾക്ക് സജീവമായ റിയാദ കാർഡ് ഇല്ലെങ്കിലും ചില സർക്കാർ പിന്തുണകൾക്ക് അർഹതയുണ്ടെന്നും അവർ വ്യക്തമാക്കി. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ അനാവശ്യ ഭരണനടപടികൾ ഒഴിവാക്കുകയും, ആവശ്യമുള്ള ഘട്ടത്തിൽ സംരംഭകർക്ക് പിന്തുണ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലാണ് സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ സർക്കാർ ലൈസൻസ് ഫീസുകളിൽ ഇളവ് ലഭിക്കുമെന്നതാണ് റിയാദ കാർഡിന്റെ ഗുണം. കൂടാതെ അഞ്ച് തൊഴിലാളികൾ വരെയുള്ള പുതിയ വർക്ക് പെർമിറ്റുകൾക്ക് കുറഞ്ഞ നിരക്കിൽ (ഏകദേശം 101 റിയാൽ) അനുമതി ലഭിക്കും. സർക്കാർ ടെൻഡറുകളുടെ 10 ശതമാനം ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിൽ റിയാദ കാർഡ് ഉടമകൾക്ക് പ്രത്യേക മുൻഗണന ലഭിക്കും. സംരംഭങ്ങൾ വിപുലീകരിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭിക്കാനും റിയാദ കാർഡ് സഹായിക്കുന്നു. ടെലികോം സേവനങ്ങളിൽ ബിസിനസ് പ്ലാനുകൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നതും റിയാദ കാർഡിന്റെ ഗുണപരമായ വശമാണ്.

ഉടമ ഒമാൻ പൗരനായിരിക്കുക, സ്ഥാപനത്തിന്റെ പൂർണ ചുമതലയുള്ളയാളായിരിക്കുക, സ്ഥാപനം ഒമാനിൽ രജിസ്റ്റർ ചെയ്തതായിരിക്കുക തുടങ്ങിയവയാണ് നിബന്ധനകൾ. അർഹരായവർക്ക് എസ്.എം.ഇ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ റിയാദ ആപ്പ് വഴിയോ കാർഡിനായി അപേക്ഷിക്കാം. 

Tags:    
News Summary - Riyada Card not mandatory - SME Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.