?????? ????????????????

സഹായിച്ചവർക്കെല്ലാം നന്ദി ചൊല്ലി സിസിലി മടങ്ങി

മസ്കത്ത്: സുമനസുകളുടെ സഹായത്തിന് ഹൃദയം നിറയെ നന്ദിയറിയിച്ച് കൊല്ലം പാരിപ്പള്ളി സ്വദേശി സിസിലി മുരളി നാ ട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാത്രിയുള്ള ദൽഹി വഴിയുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ഇവരുടെ മടക്കം. പ്രധാന പ്പെട്ട കേസുകളെല്ലാം ഒത്തുതീർന്ന് റിലീസിങ് ഒാർഡർ ലഭിച്ച ഇവർ കഴിഞ്ഞ മാസം മടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ ജൂൺ പത ്തിന് ഇവരെ നാട്ടിലേക്ക് കയറ്റിവിടാൻ പൊലിസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ കൊണ്ടുചെന്നപ്പോഴാണ് വാഹനത ്തിെൻറ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് യാത്രാവിലക്കുള്ള വിവരം അറിയുന്നത്.

തുടർന്ന് ഇവരുടെ ജയിൽ മോചന ശ്രമങ്ങൾക്ക് യത്നിച്ച ഇന്ത്യൻ എംബസി പ്രത്യേക പ്രതിനിധി മോഹൻദാസ് പൊന്നമ്പലം, സാമൂഹിക പ്രവർത്തകരായ ബഷീർ കൊച്ചി, മൊയ്തീൻ പറേലിൽ എന്നിവർ ചേർന്ന് ഫൈനാൻസ് കമ്പനിക്ക് സിസിലിയുടെ രോഗാവസ്ഥ കാണിച്ചുള്ള വിശദമായ കത്ത് നൽകുകയും തുടർ ഇടപെടലുകളും നടത്തി. തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് യാത്രാവിലക്ക് നീക്കിയതായുള്ള അറിയിപ്പ് ലഭിച്ചത്. പൊലിസ് ഇടപെടലും യാത്രാവിലക്ക് സഹായകരമായിട്ടുണ്ടെന്നാണ് മനസിലാക്കാൻ സഹായിച്ചതെന്ന് ബഷീർ പറഞ്ഞു. പൊലിസ് നിർദേശപ്രകാരം ഞായറാഴ്ച രാത്രി തന്നെ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുക്കുകയും ചെയ്തു.

സാമ്പത്തിക കേസിൽ കോടതി വിധിച്ച തടവുശിക്ഷ പൂർത്തിയായെങ്കിലും പരാതിക്കാർ ആവശ്യപ്പെടുന്ന പണം നൽകാനില്ലാത്തതിനാൽ ജയിലിൽ തന്നെ കഴിയുന്ന ഇവരുടെ ദുരവസ്ഥ ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. കോടതി ഒരു വർഷത്തെ തടവുശിക്ഷയാണ് വിധിച്ചിരുന്നത്. 27000 റിയാൽ നൽകാനുണ്ടെന്ന് കാട്ടി സ്പോൺസറും 3800 റിയാൽ നൽകാനുണ്ടെന്ന് കാട്ടി മറ്റൊരു സ്വദേശിയായ മൻസൂറും നൽകിയ കേസുകളിലാണ് ഇവർ ജയിലിൽ തുടർന്നത്.

ഇവരുടെ രോഗാവസ്ഥകളുടെയും മറ്റും പശ്ചാത്തലത്തിൽ ജഡ്ജിയുടെ നേതൃത്വത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ 4500 റിയാൽ നൽകിയാൽ കേസ് അവസാനിപ്പിക്കാമെന്ന് പരാതിക്കാർ സമ്മതിച്ചു. ‘ഗൾഫ് മാധ്യമം’ വാർത്തയുടെ അടിസ്ഥാനത്തിൽ നിരവധി സുമനസുകൾ സഹായ ഹസ്തം നീട്ടിയതിെൻറ ഫലമായി 3500 റിയാലോളം സ്വരൂപിക്കാൻ സാധിച്ചു. റമദാൻ ആയതിനാൽ ആയിരം റിയാൽ ഇളവ് നൽകാൻ ജഡ്ജ് ആവശ്യപ്പെട്ടത് പരാതിക്കാർ സമ്മതിച്ചതോടെയാണ് പ്രധാന കേസുകൾ അവസാനിച്ചത്. നിരവധി പ്രവാസി കൂട്ടായ്മകളും ധനസമാഹരണ യത്നവുമായി സഹകരിച്ചിരുന്നു.

Tags:    
News Summary - sisily-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.