മസ്കത്ത്: ഷോപ്പിങ്ങിനായി പോകുന്നവർ കാഷ് കൗണ്ടറുകളിൽ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് വ്യവസാ യ വാണിജ്യ മന്ത്രാലയം ഒാർമിപ്പിച്ചു. മുന്നിൽ പണമടക്കാനായി നിൽക്കുന്നവരിൽനിന്ന് രണ്ടുമീറ്റർ അകലമെങ്കിലും പാ ലിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതിെൻറ പ്രാധാന്യത്തിെൻറ അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളുടെ ഭാഗമാണിത്.
ഉപഭോക്താക്കളെ ചെറിയ വിഭാഗങ്ങളായി മാത്രമേ കടകൾക്കകത്ത് പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഷോപ്പിങ് ട്രോളികളും ആളുകൾ സ്പർശിക്കുന്ന പ്രതലങ്ങളും എപ്പോഴും അണുവിമുക്തമാക്കണം. വരുന്ന ഉപഭോക്താക്കൾക്കെല്ലാം സാനിറ്റൈസർ നൽകണം. മാർഗ നിർദേശങ്ങൾ ലംഘിക്കുന്ന ഷോപ്പിങ് സെൻററുകൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന്, ഷോപ്പിങ് പക്രിയ ക്രമീകരിക്കുന്നതിെൻറ ഭാഗമായ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് കൈക്കൊണ്ടത്.
തങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഉപഭോക്താക്കൾ നിർദേശങ്ങൾ അംഗീകരിക്കണം. ഒരു കുടുംബത്തിൽനിന്ന് ഒരാൾ മാത്രമേ ഷോപ്പിങ്ങിന് വരാൻ പാടുള്ളൂ. വൈകീട്ട് ഏഴുമുതൽ രാത്രി പത്തുവരെയുള്ള സമയത്തെ ഷോപ്പിങ് ഒഴിവാക്കണം. പരമാവധി ഒാൺലൈൻ ഷോപ്പിങ് ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.