സൈനിക അച്ചടക്ക പരിപാടിയുടെ രണ്ടാം പതിപ്പ് ദോഫാർ ഗവർണറേറ്റിൽ ആരംഭിച്ചപ്പോൾ
സലാല: സൈനിക അച്ചടക്കപരിപാടിയുടെ രണ്ടാംപതിപ്പ് ദോഫാർ ഗവർണറേറ്റിൽ ആരംഭിച്ചു. വിവിധ സൈനിക, സുരക്ഷാഏജൻസികളുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണയോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ ഒമാനിലുടനീമുള്ള 850ലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
ആഗസ്റ്റ് ആറുവരെ നീളുന്ന പരിപാടിയിൽ സൈനിക അച്ചടക്കവും സംഘടനയും, പ്രഥമശുശ്രൂഷ, ടീം വർക്ക്, നേതൃത്വ സാങ്കേതികവിദ്യകൾ, സൈനികശാസ്ത്രങ്ങൾ എന്നിവയെക്കുറിച്ച പ്രഭാഷണങ്ങളും സാമൂഹിക വിഷയങ്ങളെക്കുറിച്ച അവബോധ സെഷനുകളും ഉൾപ്പെടുന്നു.
വൈവിധ്യമാർന്ന കായിക, സ്കൗട്ടിങ് മത്സരങ്ങളും നടക്കും.
കൂടാതെ, പൗരത്വം, ഉടമസ്ഥത, കൃത്രിമബുദ്ധി, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള പ്രത്യേക വർക്ഷോപ്പുകൾ ആധുനിക നേതൃത്വ ചിന്തകളുടെ പരിപോഷണവും വ്യക്തിപരവും സാമൂഹികവുമായ കഴിവുകളുടെ വർധനയും ലക്ഷ്യമിടുന്നു. ആദ്യ പതിപ്പിലെ ശ്രദ്ധേയമായ വിജയമാണ് ഈവർഷവും പരിപാടി നടത്താൻ പ്രചോദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.