മസ്കത്ത്: സലാം എയർ ദോഹയിലേക്കും സർവിസ് നടത്താൻ ഒരുങ്ങുന്നു. മസ്കത്ത്-ദോഹ റൂട്ടിൽ നവംബർ 22 മുതലാകും സർവിസ് ആരംഭിക്കുകയെന്ന് കമ്പനി അധികൃതർ അറിയിച്ചു. ആഴ്ചയിൽ അഞ്ചു സർവിസുകളാകും ഉണ്ടാവുക. ഒക്ടോബർ ആദ്യം മസ്കത്തിൽനിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവിസുകൾ സലാം എയർ ആരംഭിച്ചിരുന്നു. പ്രതിദിനം രണ്ടു സർവിസുകളാണ് സലാം എയർ ദുബൈയിലേക്ക് നടത്തുന്നത്.
നേരത്തേ ജബൽ അലി വിമാനത്താവളത്തിലേക്കായിരുന്നു മസ്കത്തിൽനിന്നുള്ള സർവിസുകൾ ഉണ്ടായിരുന്നത്. ദോഹ സലാം എയറിെൻറ എട്ടാമത്തെ ലക്ഷ്യസ്ഥാനമാണ് ദോഹ. മസ്കത്ത്, സലാല, സൊഹാർ, ദുബൈ, ജിദ്ദ, കറാച്ചി, സിയാൽക്കോട്ട് എന്നിവിടങ്ങളിലേക്കാണ് ഒമാെൻറ ബജറ്റ് വിമാന കമ്പനി ഇപ്പോൾ സർവിസുകൾ നടത്തുന്നത്. പുതിയ സർവിസും യാത്രക്കാർക്ക് ഏറെ സൗകര്യപ്രദവും ഉപകാരപ്രദവുമായ രീതിയിലായിരിക്കുമെന്ന് സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസിക്കാവുന്നതും താങ്ങാൻ കഴിയുന്നതുമായ ബദൽയാത്രയൊരുക്കുന്നതിൽ സലാം എയർ ഇതിനകം വിജയം കണ്ടിട്ടുണ്ട്. ഒമാെൻറ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചക്ക് മതിയായ സംഭാവനകൾ നൽകാനും സലാം എയറിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.