സലാല: സലാല ടൂറിസം ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. ആഗസ്റ്റ് 22 വരെ നീളുന്ന ഫെസ്റ്റിവലിെൻറ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംഘാടക കമ്മിറ്റി അറിയിച്ചു. സാമ്പത്തിക, പൈതൃക, സാമൂഹിക, സാംസ്കാരിക, കായിക, വിനോദ, കലാ മേഖലകളിൽ നിന്നുള്ള നിരവധി പരിപാടികളാണ് ഫെസ്റ്റിവലിെൻറ ഭാഗമായി നടക്കുക. നഗരസഭ റിക്രിയേഷനൽ സെൻററിലാണ് ഫെസ്റ്റിവലിെൻറ കൂടുതൽ പരിപാടികളും നടക്കുക. ഒൗട്ട്ഡോർ പരിപാടിയായ ബലൂൺ കാർണിവൽ സഹൽനൂത്തിലും നടക്കും.
സംഹറം ടൂറിസ്റ്റ് വില്ലേജിൽ ഡോൾഫിൻ ഷോയടക്കം പരിപാടികളും ഉണ്ടാകും. ഖരീഫ് ടൂറിസം സീസണിലെ സുപ്രധാന പരിപാടികളിൽ ഒന്നായ ഫെസ്റ്റിവലിെൻറ വിജയകരമായ നടത്തിപ്പിന് സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.
സലാലയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. സീസൺ ആരംഭിച്ച ജൂണ്‍ 21നും ജൂലൈ ഏഴിനും ഇടയില്‍ സലാല സന്ദര്‍ശിച്ചത് 35,283 സഞ്ചാരികളാണെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു. സന്ദർശകരിൽ 14,754 പേരും സ്വദേശികളാണ്. 6,712 ഏഷ്യന്‍ രാജ്യക്കാരും സലാലയിലെത്തി. സൗദി അറേബ്യയിൽ നിന്ന് 3,728 പേരും യു.എ.ഇയിൽ നിന്ന് 2,183 പേരും കുവൈത്തിൽ നിന്ന് 558 പേരും ഖത്തറിൽ നിന്ന് 680 പേരും ബഹ്റൈനിൽ നിന്ന് 502 പേരും എത്തിയതായി കണക്കുകൾ കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.