മസ്കത്ത്: ബലിപെരുന്നാൾ അവധിസമയത്ത് വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ അഞ്ചുപേർ അറസ്റ്റിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. 12ഒാളം വീടുകളിലാണ് ഇവർ കവർച്ച നടത്തിയത്. മസ്കത്ത് പൊലീസ് കമാൻഡ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അവധിക്ക് പുറത്തുപോയവരുടെ വീടുകൾ നിരീക്ഷിച്ചായിരുന്നു കവർച്ച. വീടുകളുടെ ജനലുകളും വാതിലുമെല്ലാം കുത്തിത്തുറന്ന് അകത്ത് കയറുന്ന സംഘം, സേഫുകൾ മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കുത്തിത്തുറക്കുകയായിരുന്നു. കവർന്ന സാധനങ്ങൾ വിൽക്കുന്നതിനും പണയം വെക്കുന്നതിനും മുമ്പ് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കവർന്ന വിലപിടിപ്പുള്ള സാധനങ്ങൾക്ക് ഒപ്പം കവർച്ച നടത്താൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തതായി ആർ.ഒ.പി അറിയിച്ചു. പുറത്തുപോകുേമ്പാൾ വീടുകൾ സുരക്ഷിതമായി പൂട്ടിയെന്ന് ഉറപ്പാക്കണം.
ഒപ്പം വിലപിടിപ്പുള്ള സാധനങ്ങൾ വീടിനുള്ളിൽ എളുപ്പം കാണുന്ന സ്ഥലത്ത് വെക്കാതെ ഒളിപ്പിച്ച് വെക്കണം. സാധ്യമാകുന്നവർ ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് വീടുകൾ നിരീക്ഷിക്കുകയും വേണമെന്നും ആർ.ഒ.പി അധികൃതർ അറിയിച്ചു. ഇതോടൊപ്പം വീട്ടിൽ ഉണ്ടാകില്ലെന്ന കാര്യം അയൽക്കാരെ അറിയിക്കുകയും വേണം. ഇതുവഴി അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അയൽക്കാർക്ക് പൊലീസിൽ വിവരമറിയിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.