മസ്കത്ത്: കാലാവസ്ഥ പ്രവചനം ശരിവെച്ച് ഒമാെൻറ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ. ദാഖിലിയ, ദാഹിറ, ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളുടെ ഭാഗങ്ങളിലാണ് ശനിയാഴ്ച വൈകീട്ട് മുതൽ കനത്ത മഴ പെയ്തത്. മുസന്ദം, ബുറൈമി ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായി. ഇടിയുടെയും കനത്ത കാറ്റിെൻറയും അകമ്പടിയോടെയാണ് മഴയെത്തിയത്. ശർഖിയ ഗവർണറേറ്റിൽ ഇബ്രയടക്കം ചില ഭാഗങ്ങളിലും രാത്രി ഇടിയോടു കൂടിയ മഴയുണ്ടായി. ശനിയാഴ്ച വൈകീട്ട് മുതൽ ഞായറാഴ്ച വൈകീട്ടുവരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
ചില സ്ഥലങ്ങളിൽ 30 മുതൽ 75 മി.മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു. ന്യൂനമർദത്തിെൻറ ഭാഗമായുള്ള കനത്ത മഴ മേഘങ്ങൾ ശനിയാഴ്ച വൈകീേട്ടാടെയാണ് ഒമാൻ ആകാശത്തേക്ക് കടന്നത്. മഴക്ക് മുന്നോടിയായി ബാത്തിന ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റുമുണ്ടായി. ഷിനാസ്, ലിവ, നിസ്വ, ഇസ്കി, ബഹ്ല, മന, ഇസ്കി, അമിറാത്ത്, ഖുറിയാത്ത്, സമാഇൗൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചു. പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.
റൂവിയടക്കം മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച സന്ധ്യയോടെയാണ് മഴ കനത്തത്. ഹമരിയയിൽ രാത്രിയോടെ റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ദാർസൈത്ത് അടക്കം വിവിധ ഭാഗങ്ങളിലും റോഡുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശക്തമായി വെള്ളം കുത്തിയൊലിച്ചെത്തിയതിനെ തുടർന്ന് മത്ര സൂഖിലെ കടകൾ സന്ധ്യയോടെ അടച്ചു. വെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്നതിനാൽ സൂഖിെൻറ ഭാഗത്തേക്ക് ചെറിയ വാഹനങ്ങൾ പൊലീസുകാർ കടത്തിവിടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.