മസ്കത്ത്: ‘മെകുനു’ ചുഴലിക്കാറ്റിെൻറ ഫലമായി കൂടുതൽ മഴ ലഭിച്ചത് സലാലയിൽ. ചുഴലിക്കാറ്റ് തീരത്തോട് അടുത്ത കഴിഞ്ഞ ബുധനാഴ്ച രാത്രി മുതലാണ് ദോഫാർ, അൽ വുസ്ത തീരങ്ങളിൽ മഴ ലഭിച്ചു തുടങ്ങിയത്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് സലാലയിൽ 617 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. തഖാ വിലായത്തിൽ 275, മിർബാത്തിൽ 221, റഖിയൂത്തിൽ 214, തുംറൈത്തിൽ 196 , സദായിൽ 180, മസ്യൂനയിൽ 80 മില്ലീമീറ്ററും മഴ ലഭിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസറിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്, 15 മില്ലീമീറ്റർ.
കാലാവസ്ഥാ മാറ്റത്തിെൻറ പരോക്ഷ ഫലമായി മറ്റു ഗവർണറേറ്റുകളിലും മഴ ലഭിച്ചു. ആദം വിലായത്തിൽ 14 മി.മീ., ബുറൈമിയിൽ എട്ട് മി.മീ., ഇബ്രിയിൽ ഏഴു മി.മീ., വാദി ബനീ ഖാലിദിൽ അഞ്ച് മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. പേമാരിയുടെ ഫലമായി ദോഫാർ ഗവർണറേറ്റിലെ വാദികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. അൽ വുസ്തയിലെ വാദി സുഖ്റയും നിറഞ്ഞൊഴുകുകയാണ്. സഹൽനൂത്ത് അണക്കെട്ടിൽ 6.4 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് ഇപ്പോഴുള്ളതെന്ന് റീജ്യനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്കത്തിൽനിന്നുള്ള സംരക്ഷണം ലക്ഷ്യമിട്ട് 92 ദശലക്ഷം ക്യുബിക് മീറ്റർ ജലവും റഖിയൂത്തിലെ ഷാഖോ റിസർവോയറിൽ 3000 ക്യൂബിക് മീറ്റർ ജലവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.