മസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതായി റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. നിരവധി വാദികൾ കവിഞ്ഞൊഴുകി. ദങ്കിലാണ് കൂടുതൽ മഴ ലഭിച്ചത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 53 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ബുറൈമിയാണ് രണ്ടാം സ്ഥാനത്ത്.
36 മില്ലീ മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. അൽ മദായിൽ 34 മില്ലീ മീറ്റർ മഴയും ലഭിച്ചു. ബഹ്ല, ഇസ്കി, നിസ്വ, അൽ ഹംറ, ബുറൈമിയിലെ സുമൈനി എന്നിവിടങ്ങളിലും വാദികൾ കവിഞ്ഞൊഴുകി. സുമൈനിയിലെ വാദിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മിലിട്ടറി ക്യാമ്പിലേക്കുള്ള വഴി താറുമാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.