ഒമാനിൽനിന്ന് ദുബൈയിലേക്ക് കഴിഞ്ഞ വർഷം യാത്ര ചെയ്തത് ഒരു ദശലക്ഷത്തിലധികം പേർ

മസ്‌കത്ത്: കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ ഒമാനിൽനിന്ന് ദുബൈയിലേക്ക് ഒരു ദശലക്ഷത്തിലധികം പേർ യാത്ര ചെയ്തതായി ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് 715 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2019ലെ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ വർധന 35 ശതമാനമാണ്. സെപ്റ്റംബർ വരെ ദുബൈയിലേക്ക് 1.24 ദശലക്ഷം ഇന്ത്യക്കാർ യാത്ര ചെയ്തതായും റിപ്പോർട്ട് പറയുന്നു. ഒമാന് പിന്നാലെ സൗദി അറേബ്യ, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. ഒമാനിലെ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനിൽനിന്നുള്ള ഡേറ്റ പ്രകാരം ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സുൽത്താനേറ്റിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 780.8 ശതമാനം വളർച്ച രേഖപ്പെടുത്തി. 

Tags:    
News Summary - One million passengers traveled from Oman to Dubai last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.