മസ്കത്ത്: ഒമാനും ഇറാനുമിടയിൽ നേരിട്ടുള്ള നാലാമത് കപ്പൽ റൂട്ട് ആരംഭിച്ചു. ഒമാ നിലെ സുവൈഖ് തുറമുഖത്തെയും ഇറാനിലെ ജാസ്ക് തുറമുഖത്തെയും ബന്ധിപ്പിക്കുന്നതാണ് റൂട്ട്. ഇറാൻ-ഒമാൻ സംയുക്ത ചേംബർ ഒാഫ് കോമേഴ്സിനെ ഉദ്ധരിച്ച് ഇറാൻ വാണിജ്യ-വ്യവസായ-ഖനന-കാർഷിക ചേംബറിെൻറ പോർട്ടൽ റിേപ്പാർട്ട് ചെയ്തതാണ് ഇക്കാര്യം.2015ലാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള കപ്പൽ റൂട്ട് ആദ്യമായി ആരംഭിച്ചത്. ഒമാനിലെ സോഹാറിനെയും ഇറാനിലെ ബന്ദർ അബ്ബാസിനെയും ബന്ധിപ്പിക്കുന്നതാണ് ഇത്.
2016ൽ രണ്ട് ഒമാനി തുറമുഖങ്ങളിൽനിന്നായി ഇറാനിലെ ബഹോനറിലേക്ക് നേരിട്ടുള്ള റൂട്ട് ആരംഭിച്ചു. 2017 ഡിസംബറിൽ സോഹാർ തുറമുഖവും ഇറാൻ തുറമുഖ നഗരമായ ഖൊറംശഹ്റും തമ്മിൽ ബന്ധിപ്പിച്ച് മൂന്നാമത് റൂട്ടും തുടങ്ങി.
പുതിയ റൂട്ട് ആരംഭിച്ചതോടെ കൂടുതൽ ഇറാനിയൻ ചരക്കും കാർഷിേകാൽപന്നങ്ങളും ഒമാനിലെത്തും. യു.എസ് ഉപരോധം കാരണം താൽക്കാലികമായി അടച്ചിട്ടിരുന്ന ബന്ദർ അബ്ബാസ്-സോഹാർ കപ്പൽ റൂട്ട് പുനരാരംഭിച്ചതായും ഇറാൻ-ഒമാൻ സംയുക്ത ചേംബർ ഒാഫ് കോമേഴ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.