സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ തടിച്ച് കൂടിയ ഒമാൻ ആരാധകർ
മസ്കത്ത്: ഒമാൻ- ദക്ഷിണ കൊറിയ മത്സരം കാണാൻ സുൽത്താൻ ഖാബൂസ് സ്പോർട്കോംപ്ലക്സിലേക്ക് ആരാധകർ ഒഴുകി. കനത്ത വെയിലിനെപോലും വകവെക്കാതെയായിരുന്നു കാണികൾ ഗ്രൗണ്ടിലേക്ക് എത്തിയത്. ഒമാന്റെ കൊടിയും ബാന്റുകളും ശരീരത്തിൽ നിറങ്ങളും പൂശിയെത്തിയ കുട്ടികളും യുവാക്കളുമടങ്ങിയ ആരാധകർ ഉത്സവാന്തരീക്ഷമാണ് തീർത്തത്.
മത്സരത്തിന് മൂന്ന് മണിക്കൂർ മുമ്പുതന്നെ ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഒമാന്റെ ഓരോ നീക്കത്തിനും മുന്നേറ്റത്തിനും ആർപ്പുവിളികളും പ്രോത്സാഹനവുമായി ഗ്രൗണ്ടിൽ തടിച്ചുകൂടിയ ആരാധകർ കട്ട സപ്പോർട്ടാണ് ടീമിന് നൽകിയത്. മത്സരത്തിൽ തോറ്റെങ്കിലും ശക്തരായ കൊറിക്കെതിരെ മികച്ച മത്സരമാണ് ഒമാൻ നടത്തിയതെന്നാണ് ആരാധകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.