മസ്കത്ത്: വാദിബനീ ഖാലിദിലെ വെള്ളപ്പൊക്കത്തിൽ കാണാതായ ഇന്ത്യൻ കുടുംബത്തിലെ രണ് ടുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ സർദാർ ഫസലിെൻറ പിതാവിെൻറയും മൂത്ത മകളുടെയും മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. ഒഴുക്കിൽപെട്ട ഭാഗത്തുനിന്ന് കിലോമീറ്ററുകളോളം അകലെ അൽകാമിൽ ഭാഗത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ 18നുണ്ടായ കനത്ത മഴയിലാണ് ഇബ്രയിൽ ഫാർമസിസ്റ്റ് ആയ സർദാർ ഫസൽ അഹമ്മദിെൻറ കുടുംബം വാദി ബനീഖാലിദിൽ ഒഴുക്കിൽപെട്ടത്. സർദാർ ഫസൽ മാത്രമാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് പൊലീസിെൻറയും സിവിൽ ഡിഫൻസിെൻറയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരുകയായിരുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സർദാർ ഫസലിെൻറ മാതാവിെൻറയും ഭാര്യയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇനി രണ്ട് വയസ്സും, 28 ദിവസവും പ്രായമുള്ള ആൺകുട്ടികളുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനുള്ളത്. മൃതദേഹങ്ങൾ ഇബ്രയിൽതന്നെ ഖബറടക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.