മസ്കത്ത്: നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച എംബസിയുടെ അറിയിപ്പ് ലഭിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ടിക്കറ്റെടുക്കാനുള്ള എയർഇന്ത്യയുടെ വിളിയും കാത്തിരിക്കുകയാണ് ചിലർ. അറിയിപ്പൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് എംബസിയിലും എയർഇന്ത്യ ഒാഫിസിലും ബന്ധപ്പെെട്ടങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. നിലവിലെ സർവിസുകൾ വ്യാഴാഴ്ച അവസാനിക്കാനിരിക്കെ തങ്ങളുടെ മടക്കം ഇനിയും നീളുമെന്ന ആശങ്കയിലാണ് ഇവർ. വൽജയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ജോസ് ആൻറണിയുടെ അനുഭവം വേറിട്ടതാണ്. കുടുംബത്തെ നാട്ടിലയക്കുന്നതിനായാണ് ഇദ്ദേഹം എംബസിയിൽ രജിസ്റ്റർ ചെയ്തത്. ജോലി നഷ്ടപ്പെെട്ടങ്കിലും ഇദ്ദേഹം നാട്ടിലേക്ക് പോകുന്നില്ല. കഴിഞ്ഞ മേയ് 16നാണ് എംബസിയിൽ നിന്ന് 23െൻറ തിരുവനന്തപുരം വിമാനത്തിൽ പോകുന്നതിനായി എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. ഇതനുസരിച്ച് വിവരങ്ങൾ നൽകിയെങ്കിലും എയർഇന്ത്യയുടെ വിളിയൊന്നും വന്നില്ല.
ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ ക്വാറൻറീൻ സൗകര്യമുണ്ടെന്നാണ് എംബസിയെ അറിയിച്ചിരുന്നത്. 23ന് രാത്രി ഇദ്ദേഹത്തെ നാട്ടിൽ നിന്ന് മാതാവ് വിളിച്ച് എസ്.പി ഒാഫിസിൽ നിന്നടക്കം വിളിച്ച് മകെൻറ കുടുംബം നാട്ടിലെത്തിയോ എന്ന് അന്വേഷിച്ചതായി പറഞ്ഞു. അടുത്ത ദിവസം റൂവിയിലെ എയർഇന്ത്യ ഒാഫിസിൽ ചെന്ന് ഇക്കാര്യം ചോദിച്ചപ്പോൾ എംബസിയിൽ പോയി പരാതി നൽകാനാണ് ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു.
എംബസിയിൽ ഇക്കാര്യം പറയാൻ പല തവണ ഫോണിൽ ബന്ധപ്പെെട്ടങ്കിലും ലഭിച്ചില്ല. ഒടുവിൽ ചൊവ്വാഴ്ച ഹെൽപ്ലൈൻ നമ്പറിൽ വിളിച്ചപ്പോൾ സംസാരിച്ചയാൾ കാര്യങ്ങൾ മുഴുവൻ കേൾക്കാതെ മോശമായി സംസാരിച്ച് ഫോൺവെക്കുകയായിരുന്നു. തെൻറ അനുഭവം ചൂണ്ടിക്കാട്ടി അംബാസഡർക്ക് അടക്കം പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. എംബസിയുടെ കണക്കിൽ തെൻറ കുടുംബം നാട്ടിലേക്ക് മടങ്ങിയെന്നാണ് ഉള്ളതെങ്കിൽ രജിസ്ട്രേഷൻ വീണ്ടും നടത്തേണ്ടിവരുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ആരെയാണ് സമീപിക്കേണ്ടത് എന്നറിയാത്ത ബുദ്ധിമുട്ടിലാണ്.
സിനാവിൽ സ്കൂൾ നടത്തിയിരുന്ന കൊല്ലം സ്വദേശിനി സുമ ശങ്കറും ഭർത്താവും 23നുള്ള തിരുവനന്തപുരം വിമാനത്തിൽ പോകുന്നതിനായി എംബസിയിൽ കൺഫർമേഷൻ നൽകിയിരുന്നതാണ്. ഇതിന് ശേഷം മുപ്പതിന് ഒരു തിരുവനന്തപുരം വിമാനം കൂടി പോയെങ്കിലും എയർ ഇന്ത്യയിൽ നിന്നുള്ള വിളി മാത്രം ഇവർക്ക് ലഭിച്ചില്ല. നിലവിലെ ഷെഡ്യൂളിലെ അവസാനത്തേതായ നാളത്തെ തിരുവനന്തപുരം വിമാനത്തിലേക്ക് എങ്കിലും വിളി വരുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഭർത്താവിന് ജൂൺ ആദ്യവാരത്തിൽ ഒാപറേഷൻ ഉള്ളതാണെന്നും ഇവർ പറയുന്നു. സ്കൂൾ സ്പോൺസറുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം അവസാനം പൂട്ടുകയും ചെയ്തു. എയർ ഇന്ത്യയെയും എംബസിയെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു.
മുലദയിൽ ജോലി ചെയ്തിരുന്ന ഹോട്ടൽ പൂട്ടിയതിനെ തുടർന്ന് നാലുമാസമായി ദുരിതക്കയത്തിലാണ് കോഴിക്കോട് വടകര സ്വദേശികളായ നാസറും സുരേന്ദ്രനും റഫീഖും. മേയ് 22നുള്ള കണ്ണൂർ വിമാനത്തിൽ പോകുന്നതിനായി 16നാണ് എംബസിയിൽ നിന്ന് ഇവർക്ക് അറിയിപ്പ് ലഭിക്കുന്നത്. ഇതനുസരിച്ച് ഇവർ വിവരങ്ങൾ നൽകിയെങ്കിലും എയർഇന്ത്യയുടെ വിളി മാത്രം ലഭിച്ചില്ല. താമസിച്ചിരുന്ന മുറിയിൽ നിന്ന് വാടക നൽകാത്തതിനാൽ ഇറങ്ങി കൊടുക്കേണ്ടിവന്നു. ഇപ്പോൾ പൂട്ടിയ ഹോട്ടൽ മുറിയിൽ കസേരക നിവർത്തിയിട്ടാണ് ഉറക്കം. ഇവിടെ നിന്ന് എന്ന് ഇറങ്ങണമെന്നും എത്രനാൾ കാത്തിരിക്കണമെന്നും അറിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. എയർഇന്ത്യയുടെ ടിക്കറ്റ് വിതരണത്തെ കുറിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്. എംബസി ഇൗ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.