മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുെട ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ െഎ.എസ്.എം മൾട്ടിപർപ്പസ് ഹ ാളിലാണ് േവാെട്ടടുപ്പ്. ശനിയാഴ്ച രാത്രിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. ഒമാൻ വിദ്യാ ഭ്യാസ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
വോട്ട് ചെയ്യാനെത്തുന്നവർ തിരിച്ചറിയൽ രേഖയായി റെസിഡൻറ് കാർഡ് കൊണ്ടുവരണം. മറ്റു രേഖകൾ തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല. കാര്‍ഡുകളുടെ പകർപ്പും സ്വീകരിക്കില്ല. വിദ്യാർഥികളുടെ ജി.ആർ നമ്പറും വോട്ട് ചെയ്യാനെത്തുന്നവർ ൈകവശംവെക്കണം. സ്കൂളിെൻറ പ്രധാന ഗേറ്റ് വഴി മാത്രമാകും പ്രവേശനം. വോട്ട് രേഖപ്പെടുത്താൻ എത്തുന്ന രക്ഷാകർത്താക്കളെ മാത്രമേ സ്കൂൾ പരിസരത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമീഷണർ സതീഷ് നമ്പ്യാർ അറിയിച്ചു.
ആറു മലയാളികൾ അടക്കം 11 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ 18 സ്ഥാനാർഥികൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. 23 പേരാണ് ഇൗ വർഷം പത്രിക വാങ്ങിയത്. ഇതിൽ 16 പേർ പത്രിക സമർപ്പിച്ചെങ്കിലും അഞ്ചുപേർ പിന്നീട് പിൻവലിച്ചു. നിലവിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ സെല്‍വിച്ചന്‍ ജേക്കബ്, എൻ. സിറാജുദ്ദീന്, നിതീഷ് സുന്ദരേശന് എന്നിവർ ഇക്കുറിയും മത്സരരംഗത്തുണ്ട്. ശാബു ഗോപി, അംബുജാക്ഷൻ, പി. ഹരിദാസ് എന്നീ മലയാളികൾക്കൊപ്പം ദേവ്സിങ് പാട്ടീല്‍, സയിദ് സല്മാന്, അനില്‍ കുമാര്‍, എൻ. പൊന്നമ്പലം, ശിവകുമാര്‍ മാണിക്യം എന്നിവരാണ് മറ്റു മത്സരാർഥികൾ. 8354 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ 5722 രക്ഷിതാക്കൾക്ക് വോട്ടവകാശമുണ്ട്. കഴിഞ്ഞതവണ 6500 വോട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം വിനിയോഗിച്ചത് 3800 പേരാണ്. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ രക്ഷാകര്‍ത്താക്കള്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവാദമുള്ളത്.
വോട്ടവകാശവും ഐ.എസ്.എമ്മിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ്. അഞ്ചാമത് തെരഞ്ഞെടുപ്പാണ് ഇത്തവണ. 15 അംഗ സ്കൂൾ ഡയറക്ടർ ബോർഡിലേക്ക് രക്ഷാകർത്താക്കളുടെ പ്രതിനിധികളായി അഞ്ചുപേരെയാണ് തെരഞ്ഞെടുക്കുക. സ്ഥാനാര്‍ഥികള്‍ കുറഞ്ഞെങ്കിലും ഇത്തവണ വോട്ടിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. കൂടുതൽ പേർ വോട്ട് ചെയ്യാനെത്തുന്ന പക്ഷം മത്സരം കടുത്തതാകാനാണ് സാധ്യത. പ്രചാരണം അവസാനഘട്ടത്തിലാണ്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടക്കുന്നത്. വിവിധ മലയാളി, പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെയാണ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇത് ലംഘിച്ചാല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നേരത്തേ വ്യക്തമാക്കിയിരുന്നു. പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയും കമീഷനുകീഴില് പ്രവര്‍ത്തിക്കും. ഡോ. സതീഷ് നമ്പ്യാര്‍ ചെയര്‍മാനായ തെരഞ്ഞെടുപ്പ് കമീഷനാണ് നടപടികൾ നിയന്ത്രിക്കുന്നത്. ബാബു രാജേന്ദ്രന്, കെ.എം. ഷകീല്‍, ദിവേഷ് ലൂമ്പ, പത്മിനി അടാല്‍ എന്നിവരാണ് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.