മസ്കത്ത്: ഒമാനിലെ താമസക്കാർ അവരുടെ വ്യക്തിഗത വിവരങ്ങൾ പുതുക്കിനൽകണമെന്ന് റേ ായൽ ഒമാൻ പൊലീസ് ഒാർമിപ്പിച്ചു. ഏറ്റവും അടുത്ത സിവിൽ സ്റ്റാറ്റസ് ഒാഫിസുകൾ സന്ദർ ശിച്ച് വ്യക്തിവിവരങ്ങൾ പുതുക്കാൻ കഴിയും. ഇതുസംബന്ധമായ ഒൗദ്യോഗിക ഉത്തരവ് വ്യാഴാഴ്ച റോയൽ ഒമാൻ പൊലീസ് പുറപ്പെടുവിച്ചു. താമസക്കാരനായാലും കെട്ടിടം ഉടമയായാലും അവരുടെ സ്വന്തം പേരിലുള്ള വൈദ്യുതി ബില്ലുകളാണ് വിവരങ്ങൾ പുതുക്കാനായി സമർപ്പിക്കേണ്ടത്. ജനങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമായ വിവരം ലഭിക്കാനാണ് ഇതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാച്ച്ലർ താമസക്കാരാണെങ്കിൽ കെട്ടിടം ഉടമയുടെ സാക്ഷ്യപത്രേത്താടെ എല്ലാവർക്കും ഒരേ ബിൽ സമർപ്പിക്കാം.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഇലക്ട്രോണിക് സെൻസസിെൻറ ഭാഗമാണ് വിവരശേഖരണം. തൊഴിലുടമകൾ നേരിട്ട് വൈദ്യുതി ബിൽ അടക്കുന്ന അപ്പാർട്മെൻറിലും വീടുകളിലും താമസിക്കുന്നവർക്ക് ബില്ലിൽ അവരുടെ േപരില്ലെങ്കിലും സമർപ്പിക്കാം. തൊഴിലുടമയുടെ സാക്ഷ്യപത്രവും ഒപ്പം നൽകണം. അടുത്ത കുടുംബക്കാരുടെ വീടുകളിൽ താമസിക്കുന്നവർക്ക് ബന്ധുവിെൻറ പേരിലുള്ള വൈദ്യുതി ബില്ലുകൾ സമർപ്പിക്കാമെന്നും അറിയിപ്പിൽ പറയുന്നു. ഇ-സെൻസസ് 2020 ആരംഭിക്കുന്നതിെൻറ ഭാഗമായി താമസക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാനാണ് ഇതെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.