മസ്കത്ത്: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് വെബ്സൈറ്റുമായി ബന്ധപ്പെട്ട വെയർഹൗസിൽ നടത് തിയ പരിശോധനയിൽ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പ്രമുഖ അന്താരാഷ്ട്ര ബ്രാൻറുക ളുടെ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ അടക്കമുള്ളവയാണ് കണ്ടെടുത്തത്. ഇ-ഷോപ്പിങ് സ്റ്റോർ മുഖേനയാണ് ഇവ വിറ്റഴിച്ചിരുന്നതെന്ന് ഉപഭോക്തൃ സംരക്ഷണ അ തോറിറ്റി അറിയിച്ചു. ആകർഷക വിലയാണ് ഇവക്ക് എന്നതിനാൽ നിരവധി പേർ ഇവരുടെ കെണിയിൽ പെടുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾക്കുപുറമെ കോസ്മെറ്റിക്സ്, ജ്വല്ലറി, പെർഫ്യൂം, ബാഗ് തുടങ്ങിയ ഉൽപന്നങ്ങളും വിപണി വിലെയക്കാൾ കുറച്ച് വെബ്സൈറ്റ് വഴി വിറ്റിരുന്നു. അതോറിറ്റിയുടെ വാണിജ്യ വഞ്ചന വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്.
വെബ്സൈറ്റിലെ സന്ദർശകരുടെ എണ്ണം മനസ്സിലാക്കാൻ സഹായിക്കുന്ന സിമിലർ വെബ് എന്ന ഒാൺലൈൻ ടൂളിെൻറ കണക്കുപ്രകാരം 68,000 സന്ദർശകരാണ് ഇൗ വെബ്സൈറ്റിനുള്ളത്. ഇ-സ്റ്റോർ മുഖേന വ്യാജ ഉൽപന്നങ്ങളാണ് വിറ്റഴിച്ചതെന്ന് തെളിഞ്ഞതായും വഞ്ചനയുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നതായും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. വ്യാജ ഉൽപന്നങ്ങളാണ് ഇവയെന്നത് ബന്ധപ്പെട്ട കമ്പനി അധികൃതരും സ്ഥിരീകരിച്ചു. തകരാറുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങളടക്കം വാങ്ങിയ ഒന്നിലധികം ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റി അധികൃതർ അന്വേഷണം ആരംഭിച്ചത്. പ്രാഥമികാന്വേഷണത്തിൽതന്നെ എല്ലാവരും ഒരു ഇ-സ്റ്റോറിൽനിന്നാണ് സാധനങ്ങൾ വാങ്ങിയതെന്ന കാര്യം മനസ്സിലായി. ഒറിജിനലാണെന്ന് കരുതിയാണ് ഇവർ സാധനങ്ങൾ വാങ്ങിയത്.
പരിശോധനയിൽ വിപണി മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാജ ഉൽപന്നങ്ങളാണ് ഇവയെന്ന കാര്യം വ്യക്തമായി. തുടർന്ന് അതോറിറ്റി ഉദ്യോഗസ്ഥ സംഘം ഇ-സ്റ്റോറിന് എവിടെ നിന്നാണ് വ്യാജ ഉൽപന്നങ്ങൾ ലഭിക്കുന്നതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഇ-സ്റ്റോറിനെ മറയാക്കി മറ്റൊരു കമ്പനിയാണ് വ്യാജ ഉൽപന്നങ്ങൾ നൽകുന്നതെന്ന് മനസ്സിലാക്കി. ഇവർ അയൽ രാജ്യത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ വെയർഹൗസിൽ ശേഖരിച്ച ശേഷം ഒാർഡർ പ്രകാരം ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ചെയ്തിരുന്നത്. ഒാർഡർ നൽകുേമ്പാൾ പണം നൽകുന്നതിന് ഒപ്പം സാധനങ്ങൾ എത്തിച്ചുനൽകുേമ്പാൾ പണം നൽകാനുള്ള സംവിധാനവും വെബ്സൈറ്റിന് ഉണ്ടായിരുന്നു.
മായം കലർന്നതോ കേടുവന്നതോ വ്യാജനോ അനുവദനീയമല്ലാത്തതോ ആയ സാധനങ്ങൾ വിൽപന നടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ ഏഴാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്. സാധനങ്ങൾ വിൽപന നടത്തുന്നവരും പരസ്യങ്ങൾ നൽകുന്നവരും സുതാര്യതയും വിശ്വസ്ഥതയും പുലർത്തണമെന്നും വഞ്ചനപരവും തെറ്റായതുമായ പരസ്യങ്ങൾ നൽകരുതെന്നുമാണ് ഉപഭോക്തൃ നിയമത്തിലെ 20ാം വകുപ്പ് പറയുന്നത്. വ്യാജ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടവർ ഇൗ രണ്ട് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നേരിടേണ്ടിവരും. ഒാൺലൈനായി സാധനങ്ങൾ വാങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും യഥാർഥ ഉൽപന്നങ്ങൾ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുകയും വേണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.