സലാല: പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതിെൻറ ദൂഷ്യവശങ്ങൾ ഖരീഫ് സഞ്ചാരികളെ ഒാ ർമപ്പെടുത്തി ഒമാൻ എൻവയോൺമെൻറൽ ഹോൾഡിങ് സർവിസസ് കമ്പനിയുടെ (ബിയ) ബോധവത്ക രണ കാമ്പയിൻ ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം, പുനരുപയോഗിക്കാവുന്ന തരത്തിലുള്ള ബാഗുകളും വിതരണം ചെയ്യുന്നു. സീസൺ ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ദോഫാറിൽ എത്തിയത്. ഇവർ ഒാരോരുത്തരും അഞ്ച് പ്ലാസ്റ്റിക് ബാഗുകൾ വീതം ഉപയോഗിച്ച ശേഷം തിരികെ പോകുേമ്പാൾ ഉപേക്ഷിക്കുന്നപക്ഷം എട്ട് ഫുട്ബാൾ മൈതാനങ്ങൾ പൂർണമായും മൂടുന്നതിനുവേണ്ട പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉൽപാദിപ്പിക്കുന്നത്.
ഇത്തരം മാലിന്യക്കൂനകൾ പിന്നാലെ അവിടെയെത്തുന്ന സഞ്ചാരികൾക്ക് അസൗകര്യമാകുന്നതിനൊപ്പം പ്രകൃതിയെയും ദോഷകരമായി ബാധിക്കുമെന്നും ‘ബിയ’ വക്താവ് പറഞ്ഞു. ‘നമ്മുടെ സലാല മനോഹരമാണ്, അത് സംരക്ഷിക്കണം’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ നടക്കുന്നത്. വളൻറിയർമാർ സഞ്ചാരികളോട് നേരിട്ട് സംവദിക്കുന്നതിൽ പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ട്. അവബോധ വിഡിയോകൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുമുണ്ട്. മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ പ്രേരണ ചെലുത്തുകയുമാണ് കാമ്പയിൻ ലക്ഷ്യമെന്ന് ‘ബിയ’ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.