മസ്കത്ത്: പിഴവുകളില്ലാതെ കൃത്യമായ വൈദ്യുതി ബില്ലാണ് ലഭിക്കുന്നതെന്ന് ഉറപ്പാ ക്കുന്നതിന് സ്വദേശികളും ഒമാനിൽ താമസിക്കുന്ന വിദേശികളും തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കിനൽകണമെന്ന് ‘നമ’ ഗ്രൂപ് വക്താവ് അറിയിച്ചു. വൈദ്യുതി വിതരണ കമ ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ വിവരങ്ങൾ പരിശോധിക്കണം. പിഴവുകളുണ്ടെങ്കിൽ മാറ്റിനൽകുകയും വേണമെന്ന് വൈദ്യുതി-ജല വിതരണത്തിെൻറ മേൽനോട്ട ചുമതലയുള്ള സർക്കാർ സംവിധാനമായ ‘നമ’ ഗ്രൂപ് വക്താവ് അറിയിച്ചു. മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി, മസൂൺ ഇലക്ട്രിസിറ്റി കമ്പനി, മജാൻ ഇലക്ട്രിസിറ്റി കമ്പനി, ദോഫാർ പവർ കമ്പനി, തൻവീർ എന്നിവയാണ് വിവിധ മേഖലകളിൽ വൈദ്യുതി വിതരണത്തിെൻറ ചുമതലയുള്ള കമ്പനികൾ.
വിവരങ്ങൾ പുതുക്കുന്നതിനായി നഗരസഭയിൽനിന്നുള്ള ഒൗദ്യോഗിക വാടക കരാർ സമർപ്പിക്കണം. ഒപ്പം സ്ഥാപനങ്ങളുടെ ഉടമസ്ഥർ സ്ഥലത്തിെൻറയോ സ്ഥാപനത്തിെൻറയോ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഒൗദ്യോഗിക രേഖയോ ആണ് നൽകേണ്ടതെന്നും ‘നമ’ ഗ്രൂപ് വക്താവ് പറഞ്ഞു. വിവരങ്ങൾ പുതുക്കിനൽകുക വഴി വൈദ്യുതി ബില്ലും നോട്ടീസുകളും കൃത്യമായി ലഭിക്കുന്നുവെന്ന കാര്യം ഉറപ്പാക്കാൻ കഴിയും. അടിയന്തര സാഹചര്യങ്ങളിൽ നേരിട്ട് ബന്ധപ്പെടാനും ഇത് സഹായകരമാണ്. കൃത്യമായി ബിൽ തുക ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും. മുൻ വാടകക്കാരെൻറ കുടിശ്ശിക തുക പുതിയ ബില്ലിൽ കൂട്ടിച്ചേർക്കുന്നതടക്കം സാഹചര്യങ്ങൾ ഒഴിവാകും.
ഉപഭോക്താവിെൻറ സംതൃപ്തിക്കൊപ്പം സേവന നിലവാരം വർധിപ്പിക്കാനും ഇതുവഴി സാധ്യമാകുമെന്ന് ‘നമ’ ഗ്രൂപ് വക്താവ് പറഞ്ഞു. ഉപഭോക്താക്കളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് ദേശീയതലത്തിൽ ഡാറ്റാബേസ് ഉണ്ടാക്കുന്നതിനുള്ള ദേശീയതല കർമപദ്ധതിയുടെ ഭാഗമാണ് ഇൗ പദ്ധതി. വൈദ്യുതി വിതരണ കമ്പനികളുടെ വെബ്സൈറ്റുകൾ, ഒാഫിസുകൾ, കാൾ സെൻററുകൾ എന്നിവ മുഖേനയാണ് വിവരശേഖരണം നടക്കുകയെന്നും ‘നമ’ ഗ്രൂപ് വക്താവ് അറിയിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഇലക്ട്രോണിക് സെൻസസിന് പിന്തുണ നൽകുന്നതിനുംകൂടിയാണ് ഇൗ വിവരശേഖരണം. വൈദ്യുതി ബില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സെൻസസിന് ആധാരമായി എടുക്കുകയെന്നും ഇൗ വിവരങ്ങൾ പുതുക്കി നൽകണമെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.