മസ്കത്ത്: 2018ൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വർധന. 30 ശതകോടി റിയാലാണ് ക ഴിഞ്ഞവർഷം അവസാന പാദത്തെ കണക്കനുസരിച്ച് രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തി െൻറ മൂല്യം. എണ്ണവിലയിലെ ഇടിവിെൻറ പശ്ചാത്തലത്തിലും രാജ്യത്തിന് കഴിഞ്ഞ വർഷം ആഭ്യന് തര ഉൽപാദന രംഗത്ത് വളർച്ച കൈവരിക്കാൻ സാധിച്ചതായി കഴിഞ്ഞദിവസം നടന്ന സുപ്രീംകൗൺസിൽ ഫോർ പ്ലാനിങ് യോഗം വിലയിരുത്തി. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ചെയർമാൻ ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം രാജ്യത്തിെൻറ സാമ്പത്തിക പ്രകടന റിപ്പോർട്ട് അവലോകനം ചെയ്തു.
നിലവിലെ വിപണിവില അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ഉൽപാദനത്തിൽ കഴിഞ്ഞ വർഷം അവസാനപാദത്തിൽ 12 ശതമാനത്തിെൻറ വളർച്ചയാണ് ഉണ്ടായത്. എണ്ണയിതര പ്രവർത്തനങ്ങളുടെ വളർച്ചനിരക്ക് 2.9 ശതമാനമാണ്. നവംബർ അവസാനംവരെയുള്ള കണക്കനുസരിച്ച് എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 34 ശതമാനത്തിെൻറ വളർച്ച രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്രൂഡോയിൽ, പ്രകൃതി വാതക മേഖല കൂടി കണക്കിലെടുക്കുേമ്പാഴാണ് മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വളർച്ച ദൃശ്യമാകുന്നത്.
അടുത്ത വർഷം അവസാനിക്കുന്ന ഒമ്പതാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ തന്ത്രപ്രധാന പദ്ധതികൾ, വികസന പദ്ധതികൾ, ചില പദ്ധതികൾ നേരിടുന്ന വെല്ലുവിളികൾ, സാമ്പത്തിക പദ്ധതികൾ തുടങ്ങിയവയും യോഗം ചർച്ച ചെയ്തു. 2021ലാരംഭിക്കുന്ന പത്താമത് പഞ്ചവത്സര പദ്ധതിയുടെ നടപടിക്രമങ്ങളും യോഗം അവലോകനം ചെയ്തു. ഒമാൻ 2040 വിഷന് മുന്നോടിയായുള്ള തന്ത്രപ്രധാന പദ്ധതിയായാണ് പത്താം പഞ്ചവത്സര പദ്ധതിയെ വിലയിരുത്തുന്നത്. എണ്ണയിലെ ആശ്രയത്വം കുറക്കാൻ ലക്ഷ്യമിട്ടുള്ള തൻഫീദ് പദ്ധതിയും മന്ത്രി സുനൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.