മസ്കത്ത്: ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ആരോഗ്യ മന്ത് രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ നടപടികൾ ആരംഭിക്കുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നടപടി. ഇതിെൻറ ഒന്നാം ഘട്ടം എന്ന നിലയിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നവരുടെ ഉൽപന്നങ്ങൾ സംബന്ധമായ എല്ലാ വിവരങ്ങളും അടുത്ത ആറു മാസത്തിനുള്ളിൽ മന്ത്രാലയത്തിന് നൽകണം. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത മെഡിക്കൽ ഉപകരണങ്ങൾ ഭാവിയിൽ ഇറക്കുമതി ചെയ്യാൻ കഴിയില്ല.
ഒമാൻ മാർക്കറ്റിലിറങ്ങുന്ന മെഡിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയം ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ സർക്കുലറിലും വ്യക്തമാക്കുന്നു. ഇത്തരം ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കമ്പനികൾക്കാണ് സർക്കുലർ നൽകിയിരിക്കുന്നത്. ആറു മാസ കാലാവധിക്കുള്ളിൽ മെഡിക്കൽ ഉപകരണങ്ങൾ സംബന്ധമായ വിവരങ്ങൾ മന്ത്രാലയത്തിന് നൽകണമെന്നാണ് സർക്കുലറിലുള്ളത്. ഇത് ഒന്നാം ഘട്ട പദ്ധതിയാണ്. ഭാവിയിൽ ഒമാനിലെ എല്ലാ ഉപകരണങ്ങളും രാജിസ്റ്റർ ചെയ്യാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ക്രമേണ ഒമാൻ മാർക്കറ്റിൽ മെഡിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കുകയും ഗുണനിലവാരം ഉറപ്പുവരുത്താനുമാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.