സ്കൂൾ വിട്ടുവന്നപ്പോൾ അമ്മ പറഞ്ഞു ‘വേഗം പോയി കുളിച്ചു വാ... ഇന്ന് രാത്രി സലീം ഇക്കാടെ വീട ്ടിൽ നോമ്പുതുറക്ക് വിളിച്ചിട്ടുണ്ട്. അന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു. നോമ്പ് സമയത്ത ് മുസ്ലിം കൂട്ടുകാർ ഉച്ചക്ക് ക്ലാസിൽനിന്ന് പോകുന്നത് പതിവായിരുന്നു. ചോദിച്ചാൽ നോമ്പ് ആണെന്ന് പറയും. അപ്പോൾ മനസ്സിൽ വരുന്നത് വൈകുന്നേരം കിട്ടുന്ന നോമ്പുവിഭവങ്ങൾ ആണ്. അറിയാൻ ശ്രമിക്കാത്തതുകൊണ്ടാകാം. ഈ വിഭവങ്ങൾ അവർ നമുക്ക് ഉണ്ടാക്കിത്തരുന്നത് ഒരു ഇറക്കുപോലും വെള്ളം കുടിക്കാതെയും വായിൽവരുന്ന ഉമിനീര് തുപ്പിക്കളഞ്ഞുമാണ് എന്ന അറിവ് ഉണ്ടായത് വളരെ വൈകിയാണ്.
വിവാഹം കഴിഞ്ഞ് ഒമാനിൽ വന്ന എനിക്ക് ചുറ്റും കുറെ നല്ല മുസ്ലിം കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇവരിൽനിന്നാണ് നോമ്പിെൻറ പൊരുൾ ഞാൻ അറിഞ്ഞത്. ഈ ലോകത്തിൽ കോടാനുകോടി ജനങ്ങൾ ഒരുനേരത്തെ ഭക്ഷണത്തിനും കുടിക്കാനുള്ള ശുദ്ധജലത്തിനും വേണ്ടി ബുദ്ധിമുട്ടുന്നു. ഒരു ദിവസമെങ്കിലും അവരുടെ വേദനയും സഹനശക്തിയും നമുക്ക് അറിയാൻകഴിഞ്ഞാൽ അതിലൂടെ ലഭിക്കുന്ന പുണ്യത്തിലും ശരീരശുദ്ധിയിലും ഒരു മതത്തിെൻറയും ആധിപത്യവും ഞാൻ കണ്ടില്ല.
ചെറുപ്പത്തിലേ ഗുരുക്കന്മാരും മാതാപിതാക്കളും പറഞ്ഞുതന്നതിനാലാകാം എല്ലാ മതങ്ങളെയും സ്നേഹിക്കാനും അവരിൽ ഒരു അംഗം ആകാൻ കഴിയുന്നതും. മുസ്ലിം സുഹൃത്തുക്കളുടെ ഒപ്പം നോമ്പ് പിടിക്കുമ്പോഴും മഗ്രിബ് ബാങ്ക് കൊടുക്കുമ്പോൾ വെള്ളവും ഈന്തപ്പഴവും തരിക്കഞ്ഞിയും കുടിച്ച് നോമ്പ് തുറക്കുമ്പോഴും നമ്മളും അവരിൽ ഒരാൾ ആവുകയാണ്. വേറൊരു മതത്തിൽ ഉള്ള നമുക്ക് അവർ തരുന്ന സ്നേഹവും പ്രാധാന്യവും മെറ്റവിടെയും ഞാൻ കണ്ടിട്ടില്ല. ഇവിടെ മതം ഇല്ല, വിവേചനം ഇല്ല, വർഗീയത ഇല്ല... എന്നും എപ്പോഴും എല്ലാവരോടും സ്നേഹവും ഒത്തൊരുമയും മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.