???????-???????????? ????????? ??????????????????????????????

ഒമാൻ-ഇറാൻ സംയുക്ത നാവികാഭ്യാസം സംഘടിപ്പിച്ചു

മസ്കത്ത്: ഒമാൻ-ഇറാൻ നാവിക സേനകൾ സംയുക്ത അഭ്യാസപ്രകടനം നടത്തി. സെർച് ആൻഡ് റെ സ്ക്യൂ പ്രവർത്തനത്തിലെ ഇരു സേനകളുടെയും മികവ് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടന് ന പരിശീലന പരിപാടി ഒമാൻ ജലാതിർത്തിയിലാണ് നടന്നത്. നിരവധി ഇറാനിയൻ നാവികസേന കപ്പലുകൾക്കൊപ്പം ഇറാൻ എയർഫോഴ്സ്, റോതൽ ഒമാൻ പൊലീസ്, ഒമാൻ കോസ്റ്റ്ഗാർഡ് പൊലീസ് എന്നിവരും ഭാഗമായി.

മസ്കത്തിൽ കഴിഞ്ഞ 13നാരംഭിച്ച ഒമാനി-ഇറാനിയൻ മിലിട്ടറി ഫ്രൻഡ്ഷിപ് ജോയൻറ് കമ്മിറ്റി യോഗത്തിെൻറ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. സുൽത്താൻ സായുധസേനാ അസി. ചീഫ് ഒാഫ് സ്റ്റാഫും മിലിട്ടറി ഫ്രൻഡ്ഷിപ് ജോയൻറ് കമ്മിറ്റിയുടെ ഒമാൻ മേധാവിയുമായ ബ്രിഗേഡിയർ ജനറൽ ഹമദ് ബിൻ റാഷിദ് അൽ ബലൂഷി, ഇറാനിയൻ ഭാഗത്തെ തലവൻ ബ്രിഗേഡിയർ ജനറൽ ഡോ. ഖദീർ നിസാമി എന്നിവരും പരിശീലനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.