മസ്കത്ത്: സ്വകാര്യ മേഖലയിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പഠനങ്ങളെല്ലാം പൂർത്തിയാ ക്കിയ ശേഷം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പ്ര സ്താവനയിൽ അറിയിച്ചു. രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിലവാരം വർധിപ്പിക്കാൻ സഹായിക്കുന്നതാകും പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇൗ വർഷം അവസാനത്തോടെ വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് ആലോചനയിലുള്ളത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് പദ്ധതിയിൽ അംഗത്വമെടുക്കൽ നിർബന്ധമായിരിക്കും.
സ്വദേശികളെയും പദ്ധതിയുടെ ഭാഗമാക്കും. കൃത്യമായും ശ്രദ്ധാപൂർവവുമായിട്ടാകും പദ്ധതി നടപ്പിൽ വരുത്തുകയെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ കൊറിയയിലെ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ആരോഗ്യ മന്ത്രാലയം പദ്ധതിയുടെ പഠനം നടത്തിയത്. ഇതിന് മന്ത്രിസഭ കൗൺസിൽ അനുമതി നൽകുകയും നടപ്പിൽ വരുത്തുന്നതിന് അർധ സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമിയും മറ്റ് ആസ്തികളും തിട്ടപ്പെടുത്താൻ നിക്ഷേപ- ധനകാര്യ ഡിപ്പാർട്മെൻറ് രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.