മസ്കത്ത്: വിദേശികൾക്ക് വിദഗ്ധ തൊഴിൽ മേഖലകളിൽ മാത്രമാകും അവസരം നൽകുകയെന ്ന് പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ മാനേജിങ് ഡയറക്ടർ റൗൾ റെസ്റ്റ്യൂസി പറഞ്ഞു. ഒ മാനി തൊഴിൽ മാർക്കറ്റിൽ കിട്ടാൻ ബുദ്ധിമുട്ടുള്ള സ്പെഷാലിറ്റി വിഭാഗങ്ങളിൽ മാത്രമാണ് കമ്പനി വിദേശികൾക്ക് അവസരങ്ങൾ നൽകുന്നതെന്നും കഴിഞ്ഞ ദിവസം മസ്കത്തിൽ നടന്ന എണ്ണ-പ്രകൃതി മന്ത്രാലയത്തിെൻറ വാർഷിക വാർത്ത സമ്മേളനത്തിൽ പി.ഡി.ഒ എം.ഡി പറഞ്ഞു.
നാലാം വ്യവസായ വിപ്ലവ കാലത്താണ് നമ്മൾ ഇപ്പോഴുള്ളത്. മെഷീൻ ലേണിങ്, നിർമിതബുദ്ധി മേഖലകളിലെ വിദഗ്ധരുടെ കുറവ് ഇപ്പോൾ പ്രകടമാണ്. ഇത്തരത്തിൽ സ്വദേശികളെ കുറഞ്ഞതോതിൽ മാത്രം ലഭിക്കുന്ന തൊഴിൽ മേഖലകളിലായിരിക്കും വിദേശികൾക്ക് കമ്പനി ഭാവിയിൽ നിയമനം നൽകുകയെന്നും റൗൾ റെസ്റ്റ്യൂസി പറഞ്ഞു.
സ്വദേശികൾക്കായി ഇൗ വർഷം 21000 തൊഴിലവസരങ്ങളാണ് പി.ഡി.ഒ ലഭ്യമാക്കുക. എണ്ണ, പ്രകൃതിവാതക മേഖലക്കുപുറമെ ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലെ സ്വദേശി തൊഴിലാളികളെ വാർത്തെടുക്കുന്നതിനുള്ള പരിശീലന പദ്ധതികൾക്ക് പി.ഡി.ഒ പണം മുടക്കും. പരിശീലന പദ്ധതികളിൽ സർക്കാറുമായി സഹകരിക്കുകയും ചെയ്യും. ബന്ധപ്പെട്ട മേഖലകളിൽ മികവ് തെളിയിച്ച വിദേശികളുടെ നേതൃത്വത്തിലായിരിക്കും ഇൗ സ്വദേശി തൊഴിൽ സേനയെ പരിശീലിപ്പിച്ചെടുക്കുക. പരിശീലന ശേഷം ചിലർക്ക് പി.ഡി.ഒ തൊഴിൽ സൃഷ്ടിക്കും. മറ്റുള്ളവർക്ക് മറ്റു കമ്പനികളും തൊഴിലവസരം ലഭ്യമാക്കും. 81 ശതമാനമാണ് പി.ഡിഒയിലെ സ്വദേശിവത്കരണ നിരക്ക്. 2020ഒാടെ ഇത് 90 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും റൗൾ റെസ്റ്റ്യൂസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.