മസ്കത്ത്: ഒമാനിലെ തൊഴിൽ വിസകളും ഇൗ വർഷം അവസാനത്തോടെ ഒാൺലൈനാകും. ഇതുസംബന്ധമാ യ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് ഇ-വിസ വിഭാഗം വൃത്തങ്ങൾ പറഞ്ഞു. വിസ നടപടിക്രമങ്ങൾ എളുപ്പമാക്കുകയും കാലതാമസം ഒഴിവാക്കുകയുമാണ് ഇ-വിസ യുടെ ലക്ഷ്യം. കൂടുതൽ വിദേശികളെ ഒമാനിലേക്ക് ആകർഷിക്കാനും ഇ-വിസ വഴി സാധിക്കുമെന്ന് അധികൃതർ പറയുന്നു. വിവിധ വിസകൾ ഒാൺലൈനാക്കാനുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തുന്നത്. നിലവിൽ വിസിറ്റ് വിസക്കും സ്പോൺസർ ആവശ്യമില്ലാത്ത വിസക്കും ഒാൺലൈനായി അപേക്ഷിക്കാൻ കഴിയും. ബാക്കി വിസകളും ഇൗ വർഷം അവസാനത്തോടെ ഒാൺലൈനാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ-വിസ പ്രോജക്ട് മാനേജർ അബ്ദുല്ല അൽ കൽബാനി പറഞ്ഞു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒാഫിസുകൾ വഴി 36 തരം വിസകളാണ് ഒമാൻ നൽകുന്നത്. നാലിനം മാത്രമാണ് ഇപ്പോൾ ഒാൺലൈനിൽ അപേക്ഷിക്കാൻ കഴിയുന്നത്. സ്പോൺസർ ആവശ്യമുള്ള ടൂറിസ്റ്റ് വിസ, സ്േപാൺസർ ആവശ്യമില്ലാത്ത ടൂറിസ്റ്റ് വിസ, ജി.സി.സിയിലെ താമസക്കാർക്കുള്ള ടൂറിസ്റ്റ് വിസ, എക്പ്രസ് വിസ എന്നിവയാണ് അവ. ഇലക്ട്രോണിക് വിസക്ക് അേപക്ഷിക്കാൻ അംഗീകാരമുള്ള രാജ്യത്തിലെ പൗരന്മാർക്ക് ആവശ്യമായ രേഖകളും മറ്റും നൽകിയാൽ സിംഗ്ൾ, മൾട്ടിപ്ൾ എൻട്രി വിസകൾ നേടാൻ സാധിക്കും. ഒരുതരം ഒാൺലൈൻ വിസക്ക് ഒമാൻ സ്പോൺസറുടെ ആവശ്യമില്ല. എന്നാൽ, അപേക്ഷകന് മറ്റു കാലാവധിയുള്ള ഒമാൻ വിസകൾ ഉണ്ടാവാൻ പാടില്ല.
ഇവയുടെ പാസ്േപാർട്ടിന് ആറുമാസം കാലാവധിയുണ്ടായിരിക്കുകയും വേണം. എന്നാൽ, ഡിപ്ലോമാറ്റുകൾക്കും ഒഫീഷ്യൽ പാസ്േപാർട്ട് ഉള്ളവർക്കും ഇൗ വിസ ലഭിക്കില്ല. ജോലി വിസക്കൊപ്പം നിക്ഷേപക വിസ, വിദ്യാർഥി വിസ, കുടുംബ വിസ, താൽക്കാലിക േജാലി വിസ തുടങ്ങിയ വിസകളും ഒാൺലൈനായി മാറും. ഇ-വിസ സമ്പ്രദായം ആരംഭിച്ചത് മുതൽ ഇതുവരെ ഒരു ലക്ഷത്തിലധികം വിസകൾ നൽകിയിട്ടുണ്ട്. കൂടാതെ, ചില രാജ്യങ്ങൾക്ക് മസ്കത്ത് വിമാനത്താവളത്തിൽ ഒാൺ അറൈവൽ വിസയും നൽകുന്നതായി അൽ കൽബാനി പറഞ്ഞു. അപേക്ഷകർ ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് നാലുദിവസം മുമ്പ് ഇ -വിസക്ക് അപേക്ഷ നൽകാവുന്നതാണെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.