മസ്കത്ത്: ഒമാൻ ഒായിൽ മാർക്കറ്റിങ് കമ്പനി സൗദി അറേബ്യയിൽ ഒൗദ്യോഗികമായി പ്രവർ ത്തനമാരംഭിച്ചു. നൂതന സംവിധാനങ്ങേളാടെയുള്ള ‘ലാമാ’ ബ്രാൻഡ് സർവിസ് സ്റ്റേഷൻ ദമ് മാമിലാണ് പ്രവർത്തനമാരംഭിച്ചത്. ഒമാൻ ഒമായിൽ മാർക്കറ്റിങ് കമ്പനിയുടെ ബ്രാൻഡ് െഎഡൻറിറ്റിയും ചടങ്ങിൽ അനാവരണം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ അശ്ശർഖിയ ചേംബർ ബോർഡ് ചെയർമാൻ അബ്ദുൽ ഹക്കീം ബിൻ ഹമദ് അൽ അമ്മാർ അൽ ഖാലിദി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. സൗദി മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ ഇബ്രാഹീം ബിൻ അബ്ദുല്ല അൽ ഹുമൈദാൻ, സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഡോക്ടർ അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഷോപ്പിങ്ങിനും സർവിസ് സ്റ്റേഷൻ സൗകര്യങ്ങൾക്കും ഒറ്റ സ്റ്റോപ്പ് എന്ന ആശയത്തിലാണ് ‘ലാമാ’ സർവിസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. 40,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഇവിടെ ഇന്ധന സ്റ്റേഷന് ഒപ്പം കാർ വർക്ഷോപ്പ്, കൺവീനിയസ് സ്റ്റോർ, മൂന്നു റസ്റ്റാറൻറുകൾ, കഫേകൾ, എട്ട് റീെട്ടയിൽ ഷോപ്പുകൾ, പള്ളി എന്നിവയും ഇതിെൻറ ഭാഗമാണ്. ഒമാന് പുറത്തുള്ള കമ്പനിയുടെ ആദ്യ സംരംഭമാണ് ഇതെന്ന് ഒമാൻ ഒായിൽ മാർക്കറ്റിങ് കമ്പനി സി.ഇ.ഒ ഡേവിഡ് കാലിഫെ പറഞ്ഞു. കൂടുതൽ മൾട്ടി പർപ്പസ് ഇന്ധന സ്റ്റേഷനുകൾ ആരംഭിക്കും. 2025ഒാടെ ജി.സി.സിയിലെ ആദ്യ അഞ്ച് ഇന്ധന വിതരണ കമ്പനികളാവുകയാണ് ലക്ഷ്യമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.