മസ്കത്ത്: എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇൗ വർഷം കുതിപ്പെന്ന് കണക്കുകൾ. ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ 14 ശതമാനത്തിെൻറ വർധനയാണ് ഇൗ മേഖലയിൽനിന്ന് സമ്പദ്ഘടനക്ക് ലഭിച്ചത്. കഴിഞ്ഞവർഷം സമാന കാലയളവിൽ 659.4 ദശലക്ഷം റിയാൽ ആയിരുന്നത് ഇത്തവണ 751.80 ദശലക്ഷം റിയാലായാണ് വർധിച്ചത്.
ഏതാണ്ട് വർഷത്തിന് ശേഷം ആദ്യമായാണ് എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വർധന ഉണ്ടാകുന്നത്. ഇൗ വർഷത്തിെൻറ തുടക്കം മുതലേ ഉൽപന്നങ്ങളുടെ വിലയിൽ ദൃശ്യമായ വർധനയാണ് വരുമാന വർധനക്ക് കാരണമായത്. കെമിക്കൽ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്സ്, റബർ, അടിസ്ഥാന ലോഹ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി വരുമാനത്തിൽ കാര്യമായ വർധന തന്നെ ദൃശ്യമായതായി ദേശീയ സ്ഥിതി വിവരമന്ത്രാലയത്തിെൻറ പ്രതിമാസ ബുള്ളറ്റിൻ പറയുന്നു.
അടിസ്ഥാന ലോഹ ഉൽപന്നങ്ങളുടെ കയറ്റുമതി വരുമാനം 43.9 ശതമാനം ഉയർന്ന് 162.2 ദശലക്ഷം റിയാലായി. കെമിക്കൽ ഉൽപന്നങ്ങളിൽനിന്നുള്ള വരുമാനമാകെട്ട 77.3 ശതമാനം ഉയർന്ന് 218.9 ദശലക്ഷം റിയാലും റബർ ഉൽപന്നങ്ങളിൽനിന്നുള്ള വരുമാനം 20.5 ശതമാനം ഉയർന്ന് 46.3 ദശലക്ഷം റിയാലുമായതായി കണക്കുകൾ പറയുന്നു. അതേസമയം, മൃഗങ്ങളുടെയും ധാതുക്കളുടെയും കയറ്റുമതിയിൽ യഥാക്രമം 33.9 ശതമാനത്തിെൻറയും 18.5 ശതമാനത്തിെൻറയും കുറവുണ്ടായി.
രാജ്യത്തിെൻറ മൊത്തം ഉൽപന്നങ്ങളുടെ കയറ്റുമതിയിലും 10.3 ശതമാനത്തിെൻറ വർധനയുണ്ടായി. കഴിഞ്ഞ വർഷത്തെ 2586.4 ദശലക്ഷം റിയാലിൽ നിന്ന് 2,852.4 ദശലക്ഷം റിയാലായാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ചെറിയ കയറ്റമാണ് ഇൗ വർധനക്ക് സഹായകരമായത്. എണ്ണ, പ്രകൃതി വാതക കയറ്റുമതിയിൽ നിന്നുള്ള വരുമാനം 28.4 ശതമാനം വർധിച്ച് 1,738.3 ദശലക്ഷം റിയാലായി.
എണ്ണയിതര വരുമാനം വർധിപ്പിക്കാൻ രാജ്യം വിവിധ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. വിവിധ രാജ്യങ്ങളിലെ സാധ്യതകൾ, പ്രത്യേകിച്ച് ആഫ്രിക്കൻ വിപണികളിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് നിക്ഷേപ പ്രോത്സാഹന കയറ്റുമതി വികസന പൊതു അതോറിറ്റിയായ ‘ഇത്റ’ ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾ സംഘടിപ്പിച്ച് വരുന്നുണ്ട്. 2012 മുതൽ നടന്നുവരുന്ന ഇൗ പ്രദർശനങ്ങൾ ഒാരോ വർഷവും കൂടുതൽ ജനപ്രിയമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സംസ്കരിച്ച അലൂമിനിയം, വളം, മത്സ്യം, ധാതുക്കൾ, ലോഹങ്ങൾ, േലാഹ ഉൽപന്നങ്ങൾ, ഇൗത്തപ്പഴം, കെമിക്കലുകൾ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഡിറ്റർജൻറുകൾ, മരുന്നുകൾ തുടങ്ങിയവയാണ് ഒമാെൻറ പ്രധാന എണ്ണയിതര കയറ്റുമതി ഉൽപന്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.