മസ്കത്ത്: രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കമ്മിറ്റി. രോഗപകർച്ച തടയുന്നതിെൻറ ഭാഗമായി കോവിഡ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ സംഖ്യ വർധിപ്പിക്കാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന സുപ്രീംകമ്മിറ്റി യോഗം തീരുമാനിച്ചു. ഇതോടൊപ്പം വിവിധ നിയമലംഘനങ്ങൾ നടത്തുന്നവരുടെ പേരുകളും ചിത്രങ്ങളും വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനും സുപ്രീം കമ്മിറ്റി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.
ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 48,997 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലാണ് രോഗബാധിതരുടെ എണ്ണം ഏതാണ്ട് ഇരട്ടിയോളമായി കുതിച്ചുയർന്നത്. ഇതോടൊപ്പം മരണ നിരക്കും വർധിച്ചു.
വിവിധ ഗവർണറേറ്റുകളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവും ഉയരുന്ന മരണനിരക്കും ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.